Don't Miss!
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇമ്മാനുവലിന്റെ ജീവിതവുമായി ലാല്‍ജോസ്
ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയെ നായകനാക്കിയായിരുന്നു ലാല്‍ജോസ് തുടങ്ങിയത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ചിത്രം അന്ന് ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി മമ്മൂട്ടിയുമായി ചേര്‍ന്നപ്പോള്‍ മലയാളം കണ്ട വന്‍ ഫ്ളോപ്പും പിറന്നു. പട്ടാളം എന്ന ബിഗ് ബജറ്റ് ചിത്രം കഥയുടെ പാളിച്ചയില്‍ തകര്‍ന്നുപോയ ചിത്രമായിരുന്നു. റജി നായരായിരുന്നു കഥയെഴുതിയത്.
എന്നാല്‍ ഇതിന്റെ ക്ഷീണം തീര്‍ത്തത് രഞ്ജിത് നിര്‍മിച്ച കേരള കഫേ എന്ന ചിത്രത്തിലെ അവസാന ചിത്രത്തിലൂടെയായിരുന്നു. വി.കെ. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ കേരള കഫേയിലെ മികച്ച രണ്ടാമത്തെ ചിത്രമായി പുറംകാഴ്ചകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദ് ബ്രിഡ്ജ് ആയിരുന്നു അതില്‍ ഏറ്റവും കയ്യടി നേടിയ ചിത്രം. വേണ്ടപ്പെട്ട ആരോ മരിച്ച സ്വന്തം വീട്ടിലേക്ക് വേവലാതിയോടെയെത്തുന്ന കുടുംബനാഥനായിട്ടായിരുന്നു മമ്മൂട്ടി അതില്‍ ഭാവപ്രകടനം കൊണ്ട് ശ്രദ്ധേയമാക്കിയത്. സംഭാഷണങ്ങള്‍ തീരെ കുറവായിരുന്നു പുറം കാഴ്ചയില്‍.
സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ മൂന്നു ഹിറ്റു ചിത്രങ്ങളാണ് 2012ല്‍ ലാല്‍ജോസ് മലയാളിക്കു സമ്മാനിച്ചത്. ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും കരിയര്‍ ഗ്രാഫ് ഉയരുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായി മാറിയിരിക്കുകയാണ് ലാല്‍ജോസ്. 2012ല്‍ പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ച ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. അതിനു ശേഷം വരുന്ന ചിത്രമെന്ന നിലയില്‍ ഇമ്മാനുവല്‍ വന്‍ പ്രതീക്ഷയാണുയര്‍ത്തുന്നത്.
രഞ്ജിത്തിന്റെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ നഷ്ടപ്രതാപം വീണ്ടെടുത്ത മമ്മൂട്ടിയുടെ പുതുകാലത്തെ ജൈത്രയാത്രയുടെ തുടക്കം കൂടിയായിരിക്കും ഇമ്മാനുവല്‍.