Just In
- 15 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 59 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായതുകൊണ്ടുതന്നെ ഇത് പ്രഖ്യാപിക്കപ്പെട്ടതുള്പ്പെടെയുള്ളകാര്യങ്ങള് വലിയ വാര്‍ത്തയായിരുന്നു. ഇതിന് മുമ്പും പല പ്രമുഖ നോവലുകള്‍ക്ക് ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ മമ്മൂട്ടി ആസ്വാദകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു എന്നതുകൊണ്ടുതന്നെ, ബാല്യകാലസഖിയിലെ മജീദായും മമ്മൂട്ടി തകര്‍ക്കുമെന്നുള്ള പ്രതീക്ഷയാണ് എല്ലാവര്ക്കും.
ചിത്രം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണ്. കൊല്‍ക്കത്തയിലും കേരളത്തിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ബാല്യകാലസഖിയെക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ മജീദായി എത്തുന്ന മമ്മൂട്ടി, മലയാളത്തിന്റെ പ്രിയകഥാകാരന് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എഴുതുകയാണ്.
കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍ എന്ന തലക്കെട്ടിലാണ് മമ്മൂട്ടി ബഷീറിനെക്കുറിച്ചെഴുതുന്നത്. മുമ്പ് മതിലുകള്‍ സിനിമയാക്കുമ്പോള്‍ ബഷീര്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നായി മാറുമ്പോള്‍ അദ്ദേഹം അത് കാണാനില്ലാതെ പോയെന്നും മമ്മൂട്ടി പറയുന്നു.
മജീദിനെ അവതരിപ്പിക്കുമ്പോഴുള്ള അനുഭവം ഏറെ വ്യത്യസ്തമായിരുന്നുവെന്നും ആ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.