Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മഞ്ജുവിന്റെ പുസ്തകം 'സല്ലാപം'പ്രകാശനം ചെയ്തു
തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ സിനിമാജീവിതവും ഓര്‍മ്മകളും പങ്കിടുന്ന 'സല്ലാപം' ഓര്‍മ്മപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കനകക്കുന്നില്‍ ഡിസി ബുക്സ് നടത്തുന്ന പതിനെട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചാണ് പുസ്തക പ്രകാശനം നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് സംവിധായകന് സിബി മലയിലിന് പുസ്കതം നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി.
മൂന്ന് വര്‍ഷത്തെ സിനിമാ അനുഭവത്തിന് അപ്പുറം തനിയ്ക്ക് കാര്യമായ അനുഭവ സമ്പത്തില്ലെന്നും മനസ്സില്‍ സൂക്ഷിച്ച ചില ഓര്‍മ്മകളുടെ പങ്കുവയ്ക്കലാണ് പുസ്തകമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
മഞ്ജുവിന്റെ ഓര്‍മ്മപുസ്തകം താന്‍ വായിച്ചിട്ടില്ലെന്നും എന്നാല്‍ പുസ്കതം മികച്ചതായിരിയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് പറഞ്ഞു. വളരെ ചുരുങ്ങിയെ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗമായി തീര്‍ന്ന നടിയാണ് മഞ്ജുവെന്ന് സംവിധായകന് സിബിമലയില്‍ പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍, അഭിനയിച്ചത് 20 സിനമകളില്‍ എന്നിട്ടും മഞ്ജുവിനെ ഇന്നും മലയാളികള്‍ ഓര്‍മ്മിയ്ക്കുന്നു. തന്റെ മൂന്ന് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.
ഇച്ഛാശക്തിയുള്ള നടിയാണ് മഞ്ജുവെന്നും തന്നെ അത്ഭുതപ്പെടുത്തിയ നായികമാരില്‍ ഒരാളാണവരെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പുസ്തത്തിന് അവതാരിക എഴുതിതും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവിന്റെ തീരുമാനങ്ങളില്‍ അതിശയിപ്പിച്ചിട്ടുണ്ടെന്നും മുന്നിരനായികയായിരിയ്ക്കുമ്പോള് തന്നെയാണ് അവര്‍ സിനിമയോട് വിടപറഞ്ഞതെന്നും 14 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിവരാനരുങ്ങുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു