Don't Miss!
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Automobiles അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ
- Lifestyle വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം?
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
വിവാഹം സ്വപ്നങ്ങള്‍ക്ക് തടസ്സമല്ല: അഞ്ജലി മേനോന്
അനുഭവസമ്പത്തുള്ള സംവിധായകര്‍ പോലും പാളിപ്പോകാവുന്നിടത്ത്, ഒരു വലിയ താരനിരയെ തന്നെ അണിനിരത്തി ബാംഗ്ലൂര്‍ ഡെയ്സ് പോലൊരു ചിത്രമെടുത്ത അഞ്ജലി മേനോന് പ്രേക്ഷകരുടെ കയ്യടി നേടുകയാണിപ്പോള്‍. സംവിധാനമേഖല പുരുഷന്മാര്ക്ക് മാത്രം വഴങ്ങുന്ന ഒന്നല്ലെന്ന് മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ തെളിയിച്ചതാണ് അഞ്ജലി. അതൊന്നുകൂടെ ഉറപ്പിക്കുകയാണ് ബാംഗ്ലൂര്‍ ഡെയ്സിലൂടെ.
വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് നടിമാരുടെ യോഗം. പ്രത്യേകിച്ചും മലയാളം സിനിമാ ഇന്റസ്ട്രിയല്‍. പക്ഷെ ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ അഞ്ജലി പറയുന്നു വിവാഹം ഒരിക്കലും സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നില്ലെന്ന്. ബാഗ്ലൂര് ഡെയ്സിന്റെ വിജയത്തെ കുറിച്ച് അഞ്ജലി മേനോന് പറയുന്നത് കേള്‍ക്കൂ.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
പത്ത് സംവിധായകരുടെ കൂട്ടുകെട്ടില്‍ പിറന്ന കേരള കഫേ എന്ന ഒറ്റ സിനിമയിലെ ഹാപ്പി ജേര്‍ണി എന്ന ഷോര്‍ട്ട് ഫിലീം ചെയ്താണ് അഞ്ജലി മേനോന് സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയതും അഞ്ജലി തന്നെയാണ്.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
അഞ്ജലി മേനോന് എന്ന സംവിധായികയെ കുറിച്ച് പറയാന്‍ മഞ്ചാടിക്കുരു എന്ന ഒറ്റ ചിത്രം മതി. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ ചിത്രവും കഥയെഴുതി സംവിധാനം ചെയ്തത് അഞ്ജലി തന്നെ. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സംസ്ഥാമന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നു. സംവിധായകന് പ്രിയദര്‍ശനും നടനും മന്ത്രിയുമായ കെബി ഗണേശനും സമീപം
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
ഉസ്താദ് ഹോട്ടല്‍ എന്ന ജനപ്രിയ ചിത്രമാണ് അഞ്ജലിയുടെ മറ്റൊരു വിജയം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതുകയായിരുന്നു അഞ്ജലി. ഈ ചിത്രത്തിന് ജനപ്രിയ ചിത്രത്തിനുള്ളതും മികച്ച സംഭാഷണത്തിനുമുള്ള ദേശീയ പുരസ്കാരങ്ങള്‍ കിട്ടി. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വേറെ.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ദേശീയ പുരസ്കാരം സ്വീകരിക്കുന്നു
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
സംവിധായിക എന്ന നിലയില്‍ അഞ്ജലിയുടെ മൂന്നാമത്തെയും തിരക്കഥാകൃത്ത് എന്ന നിലയില്‍ നാലാമത്തെയും ചിത്രമാണ് ബാഗ്ലൂര് ഡെയ്സ്. യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ വിജയമാണിത്. ഒരു സ്ത്രീ നേടിയ വിജയമെന്ന് വിശ്വസിക്കുന്നില്ല. നമ്മുടെ ജോലി നമ്മള് ഭംഗിയായി ചെയ്തു. അത് പ്രേക്ഷകര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അഞ്ജലി പറയുന്നു.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
സിനിമയില്‍ അഭിനയിച്ച ഓരോ താരങ്ങളും തമ്മിലുള്ള സിനിമയ്ക്കപ്പുറത്തെ ബന്ധമാണ് ഇതിന്റെ വിജയം. സിനിമയ്ക്ക് മുമ്പ് നടത്തിയ വര്‍ക് ഷോപ്പിലും താരങ്ങള്‍ എന്നതിലുപരി വ്യക്തികളായാണ് എല്ലാവരും പെരുമാറിയത്. അതും സിനിമയെ ഏറെ സഹായിച്ചു- അഞ്ജലി
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ ഓരോ കഥാപാത്രവും ആര്‍ക്കൊക്കെ എന്നതില്‍ നല്ല ധാരണയുണ്ടായിരുന്നുവെന്ന് അഞ്ജലി പറയുന്നു. ഓരോ കഥാപാത്രത്തിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു- അഞ്ജലി മേനോന് പറഞ്ഞു
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
യുവത്വത്തിന്റെ ആഘോഷമാണ് സിനിമ. പുതിയ തലമുറയ്ക്ക് സ്വപ്നങ്ങളും പ്രതീക്ഷയും ലക്ഷ്യങ്ങളുമൊന്നുമില്ലെന്നാണ് പൊതുധാരണ. അത് തെറ്റാണ്. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും സ്വപ്നവും ലക്ഷ്യങ്ങളുമുണ്ട്. അതനുസരിച്ച് അവരുടേതായ സ്വാതന്ത്രം അഭിനയിക്കാന്‍ നല്‍കിയിരുന്നു.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
മഞ്ചാടിക്കുരു കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് പറഞ്ഞത്. ബാംഗ്ലൂര്‍ ഡെയ്സ് ആകട്ടെ യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ സിനിമയാണ്.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
കുട്ടിക്കാലം മുതല്‍ തനിക്കു കിട്ടിയ കസിന്സുമായുള്ള അടുപ്പമാണ് സിനിമയില്‍ പ്രതിഫലിച്ചത്. പുതിയ തലമുറയ്ക്ക് അത് നഷ്ടമാകുന്നുണ്ട്. കസിന്‍സ് എന്ന ബന്ധത്തില്‍ ഒരു വലിയ സൗഹൃദമുണ്ട്. ഈ സൗഹൃദം പലരീതിയിലും ഇതിലെ കഥാപാത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതാണ് ചിത്രത്തിലെ ബന്ധങ്ങളുടെ അടുപ്പം
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
ഫഹദും നസ്റിയയും തമ്മിലുള്ള എന്‍ഗേജ്മെന്റ് കഴിയുന്നതിനുമുമ്പ് തന്നെ ഒന്നിച്ചുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ചിരുന്നു. എന്നിരുന്നാലും അവര്‍ തമ്മിലുള്ള ഓഫ് സ്ക്രീന്‍ കെമിസ്ട്രി ചിത്രത്തിന് പ്രയോജനം ചെയ്തുവെന്ന് അഞ്ജലി പറഞ്ഞു.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
നിവിനും ദുല്‍ഖറും നേരത്തെ പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ക്കിടയില്‍ നസ്റിയ വന്നതോടെ അത് മാറി. നസ്റിയ ഇവര്‍ രണ്ടു പേര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമ കഴിഞ്ഞപ്പോഴേക്കും ഇവരോരോരുത്തരും നല്ല സുഹൃത്തുക്കളായി.
അഞ്ജലി മേനോന്റെ ദിവസങ്ങള്‍
അടുത്ത ചിത്രം ഇപ്പോഴില്ല. ഇനി വലിയൊരു വെക്കാഷനാണെന്നാണ് അഞ്ജലി പറയുന്നത്. രണ്ട് വയസ്സു പ്രായമുള്ള മകനൊപ്പം, സിനിമയുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുറച്ചു ദിവസങ്ങള്‍ വേണം. ഇനി അത് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് അഞ്ജലി വ്യക്തമാക്കുന്നു
-
'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'
-
നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'