Don't Miss!
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
സച്ചിന്റെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഹന്‍ലാല്‍. സച്ചിന് ഒരു വെളിച്ചമെന്ന ശീര്‍ഷകത്തില്‍ എഴുതിയ പുതിയ ബ്ലോഗ് പോസ്റ്റിലാണ് മോഹന്‍ലാല്‍ സച്ചിന് വാങ്കഡേ സ്റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെക്കുറിച്ച് പറയുന്നത്. ഈ പ്രസംഗം സ്കൂള്‍ സിലബസില്‍ ചേര്‍ക്കേണ്ടതാണെന്നും പ്രസംഗത്തിലെ നന്മ പുതുതലമുറ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിയ്ക്ക് സാധിച്ചില്ല. അപ്പോള്‍ ഞാന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. പിന്നീട് രാത്രി അതിന്റെ ചിലഭാഗങ്ങള്‍ ടിവി വാര്‍ത്തക്കിടെ കണ്ടു. പിറ്റേന്നാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപം പത്രത്തില്‍ വായിച്ചത്. അപ്പോള്‍ എനിയ്ക്കൊരുകാര്യം മനസിലായി ഏത് കാര്യത്തിലും ആരംഭം എന്ന പോലെതന്നെ പ്രധാനമാണ് അവസാനവും.
എവിടെ തുടങ്ങുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ അവസാനിപ്പിക്കുന്നു എന്നതും. പ്രത്യേകിച്ചും കായികക്ഷമയതയ്ക്ക് വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ് പോലുള്ള മേഖലകളില്‍. തുടങ്ങിയതിനേക്കാള്‍ മനോഹരമായി സച്ചിന് തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതു പോലെ, മധുരമായ ഒരു പാട്ട് പാടി തീര്‍ന്നത് പോലെ'-ലാല്‍ പറയുന്നു.
ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടരുതെന്ന് ഉപദേശിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ വാക്കുകളും അതിനനുസരിച്ചുള്ള സച്ചിന്റെ ജീവിതവും കുട്ടികളെ പറഞ്ഞ് മനസിലാക്കണം. വാക്കുകളിലെ വെളിച്ചം അവകര്‍ക്ക് കാണിച്ചുകൊടുക്കണം. കൂടാതെ യുവജനതയ്ക്കും ഒട്ടേറെ പഠിക്കാനുണ്ട്. എന്താണ് സമര്‍പ്പണം എന്ന്. കരിയറിനെ കറ വീഴാതെ പ്രാര്‍ഥന പോലെ എങ്ങനെ കൊണ്ടുനടക്കാമെന്ന്. അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്കും പഠിക്കാനുണ്ട്. അമ്മയുടെ അനുഗ്രഹമില്ലാതെ ഒരു വിജയവുമില്ലായെന്ന വലിയ കാര്യം. ലഭിച്ച ഭാരതരത്ന സച്ചിന് സമര്‍പ്പിച്ചതും അമ്മമാര്‍ക്കാണ്. സച്ചിന് നേടിയ പണത്തെക്കുറിച്ച് പ്രശസ്തിയെക്കുറിച്ചുമാണ് ചിലര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഉയരങ്ങളിലെത്താന്‍ അദ്ദേഹം ത്യജിച്ചവയുടെ കണക്കെടുത്താല്‍ അതിനായിരിക്കും കനം കൂടുതല്‍-ബ്ലോഗില്‍ പറയുന്നു.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തെ നൂറ്റാണ്ടിലെ പ്രഭാഷണമായി കാണുകായണെന്നും മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു. സച്ചിന് ജീവിതത്തില്‍ മുന്നോട്ട് പോയ വെളിച്ചത്തിലും പ്രഭയിലും അനുഗ്രഹത്തിലുമായിരിക്കും ഞാനും മുന്നോട്ട് യാത്ര ചെയ്യുക എന്ന് എഴുതിയാണ് താരം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍