Don't Miss!
- News 'ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർത്തവർക്കെതിരെ ഉറപ്പായും നടപടി,ഇത് എന്റെ ഗ്യാരണ്ടി'; രാഹുൽ ഗാന്ധി
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കൂതറയില്‍ മോഹന്‍ലാലിന് മലബാര്‍ സ്ലാങ്ങ്!
സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമായ കൂതറ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്. ഇന്നേവരെ ആരും ഒരു സിനിമയുടെ പേരായി ആലോചിക്കുകകൂടി ചെയ്യാന്‍ സാധ്യതയില്ലാത്തൊരു പേരാണ് ശ്രീനാഥ് തന്റെ രണ്ടാം ചിത്രത്തിനിട്ടത്.
ഇതെന്തൊരു പേര്, ഈ പേരില്‍ വരുന്ന സിനിമ എങ്ങനെയായിരിക്കും എന്നിങ്ങനെ പിന്നീട് ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. പേരിന് പിന്നാലെ ശ്രീനാഥ് കൊണ്ടുവന്ന മറ്റൊരു അതിശയം ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കായിരുന്നു. ഇന്നേവരെ കാണാത്ത ലുക്കില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ കൂതറ വെറും കൂതറയല്ലെന്നകാര്യം എല്ലാവര്ക്കും ഉറപ്പായി.
സ്റ്റില്‍സിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ കൂടി വന്നപ്പോള്‍ കൂതറയില്‍ ശ്രീനാഥ് കാര്യമായി എന്തൊക്കേയോ കരുതിവച്ചിട്ടുണ്ടെന്നുള്ള കാര്യവും ഉറപ്പിക്കാം എന്ന അവസ്ഥയായി. കൂതറയില്‍ വേഷം പോലെ തന്നെ വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ സംസാരവും. മലപ്പുറം ശൈലിയിലുള്ള മലയാളമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പറയുന്നത്. ടീസറില്‍ ഇതിനുള്ള സൂചന ശ്രീനാഥ് നല്‍കിയിട്ടുണ്ട്. ഇങ്ങക്കൊരു വിചാരണ്ട് എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ ഡയലോഗ് തനി മലബാര്‍ ശൈലിയിലുള്ളതാണ്. ് തനി മലപ്പുറം സ്ലാങ്ങിലാണോ അല്ല മലബാറിന്റെ പൊതുവേയുള്ള ശൈലിയിലാണോ മോഹന്‍ലാല്‍ കൂതറയില്‍ സംസാരിക്കാന്‍ പോകുന്നത് എന്നേ ഇനി അറിയാനുള്ളു.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഭരത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ഗൗതമി നായര്‍, ശ്രിത ശിവദാസ്, മധുരിമ, ഭാവന എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. ടീസര്‍ കാണുമ്പോള്‍ ചിത്രത്തിന് ഒരു കാംപസ് ചിത്രത്തിന്റെ സ്വഭാവമുണ്ടെന്നും തോന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എന്‍ജിനീയറിങ് കോളെജ് ക്യാംപസിലാണ്.