Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മിസ്റ്റര്‍ ഫ്രോഡ്: സംഘടനകള്‍ തമ്മിലടി തുടങ്ങി
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലി ചലച്ചിത്രസംഘടനകള്‍ തമ്മില്‍ തര്‍ക്കം. ചിത്രം മെയ് 8ന് റിലീസ് ചെയ്തില്ലെങ്കില്‍ മലയാളചിത്രങ്ങളൊന്നും റിലീസിന് നല്‍കില്ലെന്നാണ് ഫെഫ്ക നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാക്കളാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിന്റ് ലിബര്‍ട്ടി ബഷീര്‍ തിരിച്ചടിച്ചു.
ബി ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡ് ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഏറെക്കാലമായി തര്‍ക്കങ്ങളും സമരങ്ങളും അകന്നുനില്‍ക്കുകയായിരുന്നു മലയാളചലച്ചിത്രലോകത്ത്. എന്നാല്‍ മിസ്റ്റര്‍ ഫ്രോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുതിയ തര്‍ക്കങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടെടുക്കാനായി ചേര്‍ന്ന് ഫെഫ്ക യോഗത്തിലാണ് നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയായതുമായ മറ്റ് ചിത്രങ്ങളും പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്. അതാത് ചിത്രങ്ങളുടെ സംവിധായകര്‍ കൂടി പങ്കെടുത്ത യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ചിത്രം റീലിസിന് നല്കുന്ന കാര്യത്തില്‍ ഫെഫ്കയല്ല തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാക്കളാണ് എന്ന ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും വൈകാതെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പുതിയ കെട്ടിടഉത്ഘാടനത്തില് നിന്നും ചലച്ചിത്രലോകത്തുള്ള പലരും വിട്ടുനിന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബി ഉണ്ണികൃഷ്ണനാണെന്നാണ് ഫെഡറേഷന്റെ ആരോപണം. അതിനാല്‍ ഉണ്ണികൃഷ്ണന് ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞെങ്കില്‍ മാത്രമേ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കൂ എന്നാണ് ഫെഡറേഷന്റെ നിലപാട്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം