Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
താരങ്ങള്‍ക്ക് ഇനി മാനേജര്‍മാരില്ല
നിര്മാതാക്കളുമയി ചര്‍ച്ചകള്‍ നടത്തുന്നതിനും മറ്റുമായി മലയാള സിനിമയിലെ പല താരങ്ങളും മാനേജര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരുമായി യാതൊരു ഇടപാടും വേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനം.
സംവിധായകന് എംഎ നിഷാദും നടി പത്മപ്രിയയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇങ്ങനെയരു തീരുമാനമെടുക്കുന്നതിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കൊണ്ടുചെന്നെത്തിച്ചത്. നമ്പര്‍ 66 മധുര ബസ്സ് എന്ന സിനിമയുടെ ഷൂട്ടിങിനിടെ നടിയുടെ മാനേജര്‍ തന്റെ കയ്യില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് നിഷാദ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.
എട്ടു ലക്ഷം രൂപയ്ക്കാണ് പത്മപ്രിയ തന്റെ സിനിമയില്‍ അഭിനയിക്കാമെന്നേറ്റത്. മാനേജര്‍ ഇടപെട്ടതോടെ ഇത് പത്ത് ലക്ഷമായി ഉയര്‍ന്നു. മാനേജര്‍ക്കുള്ള കമ്മീഷനും നിര്‍മാതാവിന്റെ പോക്കറ്റില്‍ നിന്ന് കൊടുക്കേണ്ടി വന്നുവെന്നും നിഷാദ് ആരോപിച്ചിരുന്നു.
നടീനടന്മാരുടെ സംഘടനയായ അമ്മയടക്കമുള്ള മറ്റു ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ചെയ്ത മാനേജര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കം.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'