Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
82 കാരിയായ കന്യാസ്ത്രീക്ക് അമേരിക്കയില്‍ തടവ്ശിക്ഷ
ന്യൂയോര്‍ക്ക്: സമാധാന പ്രവര്‍ത്തകയായ അമേരിക്കന്‍ കന്യാസ്ത്രീക്ക് തടവ് ശിക്ഷ. കോടതി ഇവര്‍ക്ക് 35 മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
കത്തോലിക്ക സഭയിലെ കന്യാസ്ത്രീ ആയ മെഗാന് റൈസിനാണ് ഫെഡറല്‍ ഡിസ്ട്രിക്ട് ജഡ്ജ് ശിക്ഷ വിധിച്ചത്. 2012 ജൂലായ് 28 ന് നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് ശിക്ഷ.
അമേരിക്കയിലെ ഒരു ആണവ ആയുധ ശാലയിലേക്ക് അതിക്രമിച്ച് കടന്നതിനാണ് ഇവരെ ജയിലിലേക്ക് അയച്ചത്. സമാധാന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു അതിക്രമിച്ച് കടക്കല്‍.സിസ്റ്റര്‍ മെഗാനെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് കൂടി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കണം.
തന്നോട് യാതൊരു ദയയും കാണിക്കരുതെന്നാണ് സിസ്റ്റര്‍ മെഗാന് ജഡ്ജിയോട് ആവശ്യപ്പെട്ടത്. എന്റെ ജീവിതത്തിന്റെ ശേഷകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ വിധിക്കുകയാണെങ്കില്‍ അതായിരിക്കും താങ്കള്‍ക്ക് തരാനാകുന്ന ഏറ്റവും വലിയ ഉപഹാരം- സിസ്റ്റര്‍ മെഗാന് പറഞ്ഞു.
മൂന്ന് കമ്പിവേലികള്‍ അറുത്ത് മുറിച്ചാണ് സിസ്റ്ററും സംഘവും ആണാവായുധ ശാലയിലേക്ക് കടന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടേയും കാവല്‍ നായ്ക്കളുടേയും കണ്ണുവെട്ടിച്ച് ഇവര്‍ അകത്ത് അകത്ത് കയറിയത് വലിയ വിവാദമായിരുന്നു.
രണ്ട് മണിക്കൂറാണ് മൂവര്‍ സംഘം നിരോധിത മേഖലയില്‍ ചെലവഴിച്ചത്. വെറുതെ അകത്ത് കടക്കുക മാത്രമല്ല, ആണവ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തു.