Don't Miss!
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ഒഡേസയുടെ അഞ്ചാമത് ചിത്രം വിശുദ്ധപശു
അമ്മ അറിയാന്‍ എന്ന ചിത്രമായിരുന്നു ഒഡേസയുടെ പ്രഥമ ജനകീയ സിനിമ. ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത ചിത്രം സാമൂഹ്യ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു. ഇന്നത്തെ പ്രശസ്ത ക്യാമറാമാന് വേണുവായിരുന്നു ഈ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ ക്യാമറമാന്.
ഷട്ടര്‍ എന്ന ചിത്രവുമായി സംവിധാനരംഗത്തേക്ക് കടന്നുവന്ന ജോയ് മാത്യു അമ്മ അറിയാനിലെ ഒരു നടന് കൂടിയായിരുന്നു. ഈ ചിത്രത്തിനും ജോണിന്റെ മരണത്തിനും ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ഒരു ജനകീയ സിനിമയുമായി ഒഡേസ വരുന്നത്.
കവി അയ്യപ്പന്റെ ജീവിതം പറയുന്ന ഇത്രയും യാതഭാഗം, സി.വി സത്യനായിരുന്നു രചനയും സംവിധാനവും. അതിനുശേഷം സത്യന്റെ തന്നെ സംവിധാനത്തില്‍ നക്സല്‍ വര്‍ഗ്ഗീസ് സംഭവത്തിലെ കോണ്‍സ്റബിള്‍ രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയെടുത്ത വേട്ടയാടപ്പെട്ട മനസ്സ്, ലൈംഗിക അരാജകത്വവും അതിക്രമവും പ്രണയവും പ്രമേയമാക്കുന്ന മോര്‍ച്ചറി ഓഫ് ലൌ, അടിയന്തിരാവസ്ഥകാലത്ത് അറസ്റ് ചെയ്യപ്പെട്ട് കൊണ്ട് പോകുമ്പോള്‍ പോലീസ് ജീപ്പിന് തീകൊടുത്ത് കൂടെയുണ്ടായിരുന്ന ഡി.വൈ.എസ് .പിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ രക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ജീവിതം പറയുന്ന അഗ്നിരേഖ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
ഒഡേസയുടെ അഞ്ചാമത് ചിത്രമായി എത്തുന്നത് വിശുദ്ധപശുവാണ്. പശു ഹിന്ദുക്കള്‍ ആരാധിക്കുന്ന ദിവ്യമൃഗമാണ്. പലസ്ഥലത്തും പല രീതിയില്‍ മൃഗപൂജയുണ്ട്. മധുരയിലെ ജെല്ലിക്കെട്ട്, ഓച്ചിറയിലെ കാളകള്‍, പശുതോലുകൊണ്ടുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ അമ്പലങ്ങളില്‍ വാദ്യമായെത്തുന്നത്. ഗോവധം നിരോധനം, അമ്പലപരിസരങ്ങളില്‍ ഇറച്ചികടകള്‍ നിരോധിക്കല്‍. ഇങ്ങനെ പരസ്പരബന്ധമില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും മത്സരങ്ങളും നിയമനിര്‍മ്മാണവുമെല്ലാം പശുവിന്റെയും കാളകളുടേയും പേരില്‍ നാട്ടില്‍ നടക്കുന്നു.
ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് വിശുദ്ധപശു. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കാശുകൊണ്ടാണ് സിവി സത്യനും കൂട്ടരും സിനിമകള്‍ നിര്‍മ്മിക്കുന്നത്. മേളകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സൌജന്യമായി പ്രദര്‍ശിപ്പിക്കുകയാണ് ഈ സിനിമകള്‍. സമൂഹത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങളിലേക്ക് പ്രതിബദ്ധതയോടെ കടന്നു ചെല്ലുന്ന സി. വി. സത്യന് നിരവധി ആളുകള്‍ സംഭാവനകള്‍ നല്‍കികൊണ്ട് പിന്തുണയേകുന്നു. ദക്ഷിണകൊറിയന്‍ സംവിധായകനായ കിംക്കിഡുക്കിന്റെ ഷോകേസിലും സത്യന്റെ സിനിമകളുണ്ട്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?