Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒടുവിലിന്റെ കുടുംബത്തിന് ഒരുനേരത്തെ ആഹാരത്തിന് വകയില്ല!
സ്വാഭാവിക അഭിനയത്തിലൂടെ മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത അതുല്ല്യ നടനായ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയം. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഒടുവിലിന്റെ ഭാര്യയും മകളും കൊച്ചുമകളും അടങ്ങുന്ന കുടുംബം.
ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മരണശേഷം ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ഭാര്യ പത്മജയ്ക്ക് പ്രതിമാസം കിട്ടുന്നത് 1000 രൂപ പെന്‍ഷനാണ്. ഈ തുകയും ബുദ്ധിവൈകല്യമുള്ള പേരക്കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പെന്‍ഷനുമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം. ഇത് പത്മജയുടെയും കൊച്ചുമകളുടെയും ചികിത്സയ്ക്ക് പോലും തികയുന്നില്ല. പ്രതിമാസം പതിനയ്യായിരം രൂപ രണ്ട് പേരുടെയും ചികിത്സയ്ക്ക് തന്നെ വേണം. അതിനിടയില്‍ പേരക്കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പെന്ഷന് മുടങ്ങിയാല്‍ അന്നം മുട്ടുന്ന അവസ്ഥയാണ്.
സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് ആരില്‍ നിന്നും ഒടുവിലിന്റെ കുടുംബത്തിന് യാതൊരുതര സഹായവും ലഭിച്ചിട്ടില്ല. ഒടുവിലിന്റെ ചികിത്സയ്ക്കായി പണയം വച്ചിരുന്ന വീട് തിരിച്ചെടുത്തതാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്ന ഒടുവിലിനെ സഹപ്രവര്‍ത്തകരെല്ലാം മറന്നു കഴിഞ്ഞു. മനോധര്‍മം അഭിനയത്തിന്റെ മര്മമാക്കിയ നടന് പ്രേക്ഷകപ്രീതി അല്ലാതെ സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിട്ടില്ല.
അവസാനകാലത്ത് നല്ല വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. 1973 ല്‍ 'ദര്‍ശനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഒടുവിലിന് മൂന്ന് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥാപുരുഷന്, തൂവല്‍ക്കൊട്ടാരം എന്നീ ചിത്രത്തിലെ അഭിനയിത്തിന് മുകച്ച സഹനടനുള്ള പുരസ്കാരവും 'നിഴല്‍ക്കൂത്ത്' എന്ന ചിത്രത്തില്‍ മികച്ച നടനുള്ള പുരസ്കാരവും. രസതന്ത്രമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. 2006 മെയ് 27നാണ് ഒടുവില്‍ അന്തരിച്ചു.
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ