Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഓലക്കുടയും കുങ്ഫുപാണ്ടയും എങ്ങനെ ഓം ശാന്തി ഓശാനയായി ?
പോയവര്‍ഷം ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം പിടിച്ച ചിത്രമാണ് ഓം ശാന്തി ഓശാന. നിവിന്‍ പോളിയും നസ്റിയ നസീമും താരജോഡികളായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജൂഡ് ആന്റണി ജോസഫ് ആണ്. ഒറ്റ ചിത്രത്തിലൂടെ തന്നെ ജൂഡ് ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു.
ഓം ശാന്തി ഓശാന എന്ന പേരാണ് ചിത്രത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഒരു ഹിന്ദു ക്രിസ്ത്യന്‍ ബന്ധം, അല്ലെങ്കില്‍ ഒരു മത സൗഹാദം ചിത്രത്തിന്റെ പേരില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.
ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ, അവളുടെ പ്രണയകഥ പറയുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. പൂജ മാത്യു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയ്ക്ക് ഗിരി എന്ന ഹിന്ദു പയ്യനോട് തോന്നുന്ന പ്രണയം. ചിത്രത്തില്‍ ഒരിടത്തുപോലും ഈ ജാതി വ്യത്യാസം കാണുന്നില്ല എന്നത് മറ്റൊരു സത്യം.
ചിത്രത്തിന് ഏറ്റവും യോജിച്ച പേര് ഓം ശാന്തി ഓശാന എന്ന് തന്നെയാണെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറയും. എന്നാല്‍ കേട്ടോളു, ഈ ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര് ഓലക്കുടയും കുങ്ഫുപാണ്ടയും എന്നാണത്രെ.
ചിത്രത്തില്‍ ഒരു മഴയത്ത് നായകന് നായികയ്ക്ക് ഒരു ഓലക്കുട കൊടുക്കുന്നുണ്ട്. ആ ഓലക്കുടയ്ക്കും അവരുടെ പ്രണയത്തില്‍ ഒരു സ്ഥാനം കല്പിയ്ക്കുന്നു. നായകനാണെങ്കില്‍ ഒരു കുങ്ഫു മാസ്റ്ററാണ്. അങ്ങനെയാണ് ആ പേരിലെത്തിയത്. പക്ഷെ ചിത്രത്തിന്റെ നിര്‍മാതാവ് വീണ്ടും ചിന്തിച്ചു ഈ പേര് വേണോ എന്ന്. അങ്ങനെ അത് മാറി ഓം ശാന്തി ഓശാനയില്‍ എത്തുകയായിരുന്നത്രെ.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്