Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 2 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 2 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നെറ്റില്‍ ദൃശ്യം കണ്ടവരും കുടുങ്ങും?
പുത്തന്‍ ചിത്രങ്ങളായ ദൃശ്യവും ഒരു ഇന്ത്യന്‍ പ്രണയകഥയും ടൊറന്റ് സൈറ്റുകളിലും യുട്യൂബിലും എത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ചിത്രങ്ങള്‍ യുട്യൂബിലെത്തി മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇവകണ്ടത്. പിന്നാലെ നിര്‍മ്മാതാക്കള്‍ ആന്റി പൈറസി സെല്ലിന് പരാതി നല്‍കുകയും ചിത്രങ്ങള്‍ യുട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ ടൊറന്റ് സൈറ്റുകളില്‍ ദൃശ്യത്തിന്റെ പകര്‍പ്പ് ഇപ്പോഴും ലഭ്യമാണ്.
പുത്തന്‍ചിത്രങ്ങള്‍ യുട്യൂബിലെത്തിയതിനെക്കുറിച്ച് ആന്റി പൈറസി സെല്‍ കാര്യമായ അന്വേഷണം നടത്തുന്നുണ്ട്. ടൊറന്റ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ദൃശ്യം യുട്യൂബിലിട്ടത് ഉക്രെയിനില്‍ പഠിയ്ക്കുന്ന തിരുവനന്തപുരം സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട. ഇതിനിടെ കേരളത്തില്‍ സിനിമ യുട്യൂബില്‍ കണ്ട 100 പേരുടേതുള്‍പ്പെടെ നാനൂറോളം പേരുടെ ഇമെയില്‍ വിലാസം പൊലീസിന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കേരളത്തിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നും ചിത്രം കണ്ടവരുടെ വിലാസങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഇവരുടെ ഐപി അഡ്രസ് കണ്ടെത്താനായി സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് ആന്റി പൈറസി ഉദ്യോഗസ്ഥര്‍. ഇന്റര്‍നെറ്റ് സിനിമാ പൈറസി കണ്ടെത്താനായി രൂപീകരിച്ച ഏജന്റ് ജാദൂ, സ്റ്റോപ്പ് പൈറസി എന്നീ വിങ്ങുകളാണ് സിനിമ കണ്ടവരുടെയും അ്പ ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ സത്യമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ഇവരുടെയെല്ലാം ഐപി അഡ്രസ് ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.