ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ്
കാഴ്ച ശക്തി ലഭിക്കുമ്പോൾ ആദ്യം കാണേണ്ടത് അച്ഛനേയും അമ്മയേയുമാണെന്നും വിജി പറഞ്ഞു
മലയാളി സംഗീത പ്രേമകളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളികൾ ഒന്നടങ്കം അനുഗ്രഹം വർഷിച്ച ഒരു വിവാഹമായിരുന്നു വിജയുടേയും അനൂപിന്റേയും. ചുരങ്ങിയ സമയത്തിനുളളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ വിജയ്ക്ക് കഴിഞ്ഞിരുന്നു. നിറ പുഞ്ചിരിയോടെയാണ് വിജി ഓരോ തവണയും വേദിയിലെത്തുന്നത്. മനോഹരമായ ആലാപനവും മനോഹരമായുളള പുഞ്ചിരിയുമാണ് വിജയലക്ഷ്മിയെ പ്രേക്ഷകരകുടെ പ്രിയങ്കരിയാക്കിയത്
അനൂപ് -വിജയ ലക്ഷ്മി വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളൂ. വിവാഹത്തിന്റെ പുതുമോടി കഴിയുന്നതിനു മുൻപ് തന്നെ റെക്കോഡിങ്ങിന്റെ തിരക്കിലാണ്. എന്തിനു കൂടെ ഒരു താങ്ങായി ഭർത്താവ് അനൂപും കൂടെയുണ്ട്. സംഗീതം വിജിയ്ക്ക് ജീവനാണ്. ഇനിയും ഈ മേഖലയിൽ ഒരുപാട് ആഗ്രഹങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് അനൂപ് പറയുന്നു. വിവാഹ ശേഷം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ വിശേഷം പങ്കുവെയ്ക്കുന്നത്. കൂടാതെ വിജയ ലക്ഷ്മി അനൂപ് ദമ്പതിമാർ ഒരു സന്തോഷ വർത്തമാനം കൂടി പങ്കുവെയ്ക്കുന്നുണ്ട്.

ചികിത്സ തുടങ്ങി
വിവാഹത്തോടു കൂടി വിജയ ലക്ഷ്മിയുടെ ജീവിതം ആകെ മാറാൻ തുടങ്ങിയിരിക്കുകയാണ്. ഉടൻ തന്നെ കണ്ണിന്റെ കഴ്ച തിരികെ ലഭിക്കുമെന്നുള്ള പ്രതീക്ഷയും വിജയും ഭർത്താവ് അനൂപും പങ്കുവെയ്ക്കുന്നുണ്ട്. ഇതിനായുളള ചികിത്സ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. അമേരിക്കയിലാണ് കാഴ്ച തിരികെ ലഭിക്കുന്നതുമായുളള ചികിത്സ നടക്കുന്നത്. അടുത്ത വർഷത്തോടെ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

ആദ്യം കാണേണ്ടത്
ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.കാഴ്ച ശക്തി ലഭിക്കുമ്പോൾ ആദ്യം കാണേണ്ടത് അച്ഛനേയും അമ്മയേയുമാണെന്നും വിജി പറഞ്ഞു. പിന്നീട് ഭഗവാനോയും ഏട്ടനേയും കാണണമെന്നും വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തിനു മുൻപ് തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട ചികിത്സകൾ അമേരിക്കയിൽ ആരംഭിച്ചിരുന്നു.

വൈക്കത്തഷ്ടമി പോലെ വിവാഹം
ചികിത്സയെ കൂടാതെ വിവാഹ വിശേഷവും ഗായിക പങ്കുവെയ്ക്കുന്നുണ്ട്. വൈക്കത്തഷ്ടി പോലെയായിരുന്നു വിവാഹം. യേശുദാസ് സാർ, ജയചന്ദ്രൻ സാർ, കമൽ സാറോക്കെ വിവാഹത്തിനു വന്നിരുന്നു. ഉത്സവം എന്നായിരുന്നു വിവാഹത്തെ വിജയലക്ഷ്മി വിശേഷിപ്പിച്ചത്. ദീർഘ സുമംഗലിയായി കുറെക്കാലം ജീവിക്കണമെന്നും കുറെ നല്ല പാട്ട് പാടണമെന്നും വിജയലക്ഷ്മി പറഞ്ഞു. കൂടാതെ ഭർത്താവിനെ കുറിച്ചു വിജി വാചാലയായി. ഭർത്താവിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ചിരിയാണ്. എന്തൊരു രസമാ കേൾക്കാൻ! എന്റെ പൊന്നോ! ഗന്ധർവൻ ചിരിയാ- വിജി കൂട്ടിച്ചേർത്തു.

വിജി ഇനി ഒറ്റയ്ക്കല്ല
വിജയെ കുറിച്ചു പറയാനും അനൂപിന് നൂറ് നാവാണ്. ഗായകയുടെ പാട്ട് കടമെടുത്തുകൊണ്ടാണ് അനൂപ് പറഞ്ഞു തുടങ്ങിത്. "ഒറ്റയ്ക്കു പാടുന്ന പൂങ്കുയിൽ ഇനി ഒറ്റയ്ക്കല്ല''. ആ പാട്ടിന്റെ വരികൾ മാറ്റേണ്ടി വരും. അനൂപ് പറഞ്ഞു. വിജിയുടെ കുടുംബ ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാൻ വന്നപ്പോൾ ആ വീടിന്റെ തന്നെ വിളക്കിനെ തനിയ്ക്ക് ലഭിച്ചതെന്ന് അനൂപ് പറയുന്നു.വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർ കൂടി സന്തോഷിക്കണമെന്ന് വിജിയ്ക്ക് കഴിയുx. വിഷമിച്ചിരിക്കുന്ന ഒരാള്‍ വിജിയോടു സംസാരിച്ചാൽ ആ മാറ്റം അറിയാൻ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാൻ വിജിക്ക് കഴിയുമെന്നും അനൂപ് പറഞ്ഞു.

എപ്പോഴും വിജയിയോടു പറയാനുളളത്
വിജിയുടെ പുഞ്ചിരിയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടം. ഒരിക്കലും അ ചിരി മായരുതെന്ന് എപ്പോഴും വിജിയോട് പറയാറുണ്ട്. തനിയ്ക്ക് അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടേയും ആദരവോടേയും നോക്കികണ്ടിരുന്ന ഒരു ഗായിക എന്റെ ഭാര്യയായി തൊട്ടരുകിൽ ഇരുന്നു പാടുകയാണ്. ഇടയ്ക്കു ബഹുമാനം കൊണ്ടു ഞാൻ വിജിയ്ക്ക് മുന്നിൽ എഴുന്നേറ്റുനില്‍ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമതത്രയും പാടണം എന്നും അനൂപ് പറഞ്ഞു.


Click it and Unblock the Notifications











