Don't Miss!
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പ്രതാപ് പോത്തന്റേത് രണ്ടാം ജന്മം
സിനിമയില്രണ്ടാം ജന്മം വന്‍ ഹിറ്റാണെങ്കില്‍ വിവാഹജീവിതത്തില്‍ രണ്ടാം ജന്മം വന്‍ പരാജയമായിരുന്നു പ്രതാപ് പോത്തന്റെത്. അതുകൊണ്ടുതന്നെ മൂന്നാമതൊരു വിവാഹത്തിനു താല്പര്യമില്ലെന്ന് മാഗസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആദ്യമായി സംവിധാനം ചെയ്ത വീണ്ടുമൊരു കാതല്‍ കഥൈ എന്ന ചിത്രത്തില്‍ നായികയായിരുന്ന രാധികയായിരുന്നു പ്രതാപിന്റെ ആദ്യഭാര്യ.
സിനിമയില്‍ നായകനായിരുന്ന പ്രതാപ് ചിത്രീകരണത്തിനിടെ രാധികയുമായി പ്രണയത്തിലാകുകയായിരുന്നു. അന്ന് പ്രതാപിന് പ്രായം 24, രാധികയ്ക്ക് 17. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് രണ്ടുപേരും വേര്‍പിരിഞ്ഞു. രാധിക മറ്റൊരു വിവാഹം കഴിച്ചു. സിനിമക്കാര്‍ തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാണ് പ്രതാപ് പോത്തന് പറയുന്നത്. ഈഗോ കഌഷുകളാണ് അവരുടെ ജീവിതം തകര്‍ക്കുക. സിനിമയിലെത്തിയവര്ക്ക് പിന്നീട് അത് വിട്ടു ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പല താരങ്ങളും വീണ്ടും സിനിമയിലേക്കു തന്നെ വരുന്നത്.
താജ് ഹോട്ടലില്‍ ജോലിക്കാരിയായിരുന്ന അമലയായിരുന്നു പ്രതാപിന്റെ രണ്ടാംഭാര്യ. അഞ്ചുവര്‍ഷമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. അതില്‍ പിറന്നതാണ് കേക. അവളിപ്പോള്‍ ബാംഗ്ലൂരില്‍ കോപ്പിറൈറ്ററായി ജോലി ചെയ്യുന്നു.
സിനിമയില്‍ തിരക്കായിട്ടും ഇനി മൂന്നാം വിവാഹം ആഗ്രഹിക്കുന്നില്ല. ഒറ്റയ്ക്കു താമസിക്കുന്നതിന്റെ സുഖം അനുഭവിക്കുകയാണ്. സ്നേഹം പകരാന്‍ മകള്‍ കേകയുമുണ്ട്. ഫേസ്ബുക്കിലും സിനിമയിലും ധാരാളം യുവ സുഹൃത്തുക്കളുണ്ട്. സിനിമാ അഭിനയവും സംവിധാനവുമായി വീണ്ടും സജീവമാകുകയാണ്. പ്രായമായാല്‍ കാര്യങ്ങള്‍ നോക്കാന്‍ നഴ്സിനെ വയ്ക്കും. അല്ലാതെ ഇനി കുടുംബജീവിതത്തിലേക്കുപോകാന് ആഗ്രഹിക്കുന്നില്ല- പ്രതാപ് പോത്തന് താല്പര്യം വ്യക്തമാക്കി.
തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയായിരുന്ന കളത്തുങ്കല്‍ പോത്തന്റെ മകനാണ് പ്രതാപ്. കോടീശ്വരനായിട്ടായിരുന്നു ജനനം. എന്നാല്‍ അച്ഛന്റെ മരണത്തോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മുംബൈയില്‍ പരസ്യ കമ്പനിയില്‍ 400 രൂപയ്ക്ക് ജോലിയെടുത്തായിരുന്നു യൗവനം തുടങ്ങിയത്. നാടകവുമായി നടക്കുമ്പോഴാണ് ഭരതനെ പരിചയപ്പെടുന്നതും ആരവത്തിലേക്ക് നായകനായി വിളിക്കുന്നതും. പിന്നീടുള്ള വളര്‍ച്ച വളരെ വേഗമായിരുന്നു. ആരവം, തകര, ചാമരം എന്നിങ്ങനെ എല്ലാം ഹിറ്റ് ചിത്രങ്ങള്‍. പിന്നീട് സംവിധാനവും നിര്‍വഹിച്ചു. ലാല്‍ നായകനായ ഒരു യാത്രാമൊഴിയായിരുന്നു മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'