Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഒളിമായാത്ത ചിരിയുടെ നിത്യഹരിത ഓര്‍മ്മ -പ്രേംനസീര്‍
പണ്ട് സിനിമ സാധാരണക്കാരനില്‍ നിന്ന് അകലം പാലിച്ച് നിന്നപ്പോള്‍ പ്രേംനസീര്‍ എന്ന എക്കാലത്തേയും സൂപ്പര്‍താരം ജനഹൃദയങ്ങളോട് ചേര്‍ന്നു നിന്നു തന്റെ ഹൃദ്യമായ ജീവിതത്തിലൂടെ ഇന്ന് സിനിമ പ്രേക്ഷകരോട് അടുത്തുനില്ക്കുന്നുവെങ്കിലും താരങ്ങള്‍ വിണ്ണിലാണ് വിരാജിക്കുന്നത്.
താരതമ്യങ്ങള്‍ ഒരിക്കലും ആവശ്യപ്പെടാത്തവിധം അന്യന്റെ വേദനകളോട് ഹൃദയഭാഷയില്‍ സംവദിച്ച പ്രേംനസീറിനെ താരം എന്നതിലുപരി നല്ല മനുഷ്യസ്നേഹി എന്നാണ് സിനിമയ്ക്കകത്തും പുറത്തും വിശേഷിപ്പിക്കാന്‍ സാധിക്കുക. 1950 കളില്‍ താരമായി ഉദിച്ചുയര്‍ന്ന പ്രേംനസീര്‍ 60 കളിലും 70 കളിലും താരസിംഹാസനം ഭദ്രമാക്കി.
രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും കൊടുത്ത് ആദരിച്ച ഈ മഹാനടന്റെ സിനിമ ജീവിതം എത്രയോ ആവര്‍ത്തി നമ്മള് പുനര്വായനനടത്തിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ ക്കിടയിലെ പരസ്പര ബന്ധങ്ങളില്‍ പോലും വിട്ടുവീഴ്ചകളും സ്നേഹവും കടപ്പാടുമൊന്നും കാണാതാവുന്ന ഇക്കാലത്തും പ്രേംനസീറിന്റെ ഓര്‍മ്മകള്‍ ചെലുത്തുന്ന സ്വാധീനം ആ ചിരിയുതിര്‍ക്കുന്ന ഹൃദ്യത അതു തന്നെയാണ് കാലം മായ്ക്കാത്ത ഏറ്റവും വലിയ ഓര്‍മ്മ.
അഭിനയിച്ച സിനിമ നിര്‍മ്മാതാവിന് നഷ്ടം വരുത്തിയാല്‍ അടുത്ത ചിത്രത്തിന് പ്രതിഫലം പോലും പറ്റാതെ അയാള്‍ക്ക് ഡേറ്റ് കൊടുക്കുന്ന ഒരു താരം ഇനി മലയാളത്തില്‍ പിറക്കാനിടയില്ല. ഒരു പരിചയം പോലുമില്ലാത്ത എത്രയോ പേര്‍ക്ക് എല്ലാമാസവും തെറ്റാതെ പണമയച്ചുകൊടുത്ത് അന്യന്റെ സങ്കടങ്ങളെ സ്വന്തം സങ്കടങ്ങളാക്കിയ താരവും ഇനിയുണ്ടാവില്ല.
ആര്‍ക്കും എളുപ്പം കടന്നുചെല്ലാവുന്ന ഇന്നത്തെ സിനിമയില്‍ വലുപ്പചെറുപ്പങ്ങള്‍ വലിയ അളവില്‍ നിലനില്‍ക്കുന്നുണ്ട്. ലൈറ്റ് ബോയിക്കും ജൂനിയര്‍ ആര്‍ട്ടിസ്റിനും തന്റെ ദുഃഖങ്ങള്‍ പറയാവുന്ന അരികത്ത് ജീവിച്ച പ്രേംനസീര്‍ എന്ന താരം വിശ്വസിക്കാനാവാത്ത ഒരു പ്രതിഭാസമായി എത്രയോ പേരുടെ സിനിമ അനുഭവങ്ങളില്‍ ഇന്നും ദീപ്തമായി നിലനില്ക്കുന്നു. അഭിനയിച്ച സിനിമകളുടെ എണ്ണത്തിലോ ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങള്‍ക്കോ അപ്പുറം പ്രേംനസീര്‍ എന്ന നിത്യഹരിതസാന്നിധ്യം മലയാളത്തിന്റെ എക്കാലത്തേയും നനുത്ത ഓര്‍മ്മയാണ്.
തിക്കുറിശ്ശി മുതല്‍ മലയാളത്തിലെ നാലാം തലമുറയിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച പ്രേംനസീറിനെ കുറിച്ച് ഒരാള്‍ക്കുപോലും സുന്ദരമല്ലാത്ത ഒരനുഭവവും പങ്കുവെക്കാനില്ല എന്നതാണ് നസീര്‍ എന്ന സിനിമ വ്യക്തിത്വം. മലയാളസിനിമയിലെ അനശ്വരഗാനങ്ങളെ ഇന്നും ഹരിതഗാനങ്ങളായി നിലനിര്‍ത്തുന്നതില്‍ പ്രേംനസീറിനുള്ള സ്ഥാനം വളരെ വലുതാണ്.
യേശുദാസ് പാടി പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ഒട്ടു മിക്ക ഗാനങ്ങളും പ്രേംനസീറിന്റെ ചുണ്ടുകളാണ് കാഴ്ചക്കാരന് സമ്മാനിച്ചത്. ആ പാട്ടുകളത്രയും പ്രേംനസീര്‍ പാടിയതാണെന്ന് തന്നെ വിശ്വസിക്കാനാണ് ഒരു കാലഘട്ടം ആഗ്രഹിച്ചത്.
മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത ഈ പ്രതിഭയെ മരണത്തോടെ ഔദ്യോദികകേരളം മറന്നുപോയിരിക്കുന്നു. പ്രേംനസീര്‍ ഫൗണ്ടേഷന്റെ പുരസ്കാരങ്ങള്‍ക്കപ്പുറം ഉചിതമായ തൊന്നും മലയാളം നിത്യഹരിതനായകനുവേണ്ടി ഇനിയും ചെയ്തിട്ടില്ല. ഒരു പ്രേംനസീര്‍ മുഖം കാണാതെ മലയാളക്കരയുടെ വീടകം ഉറങ്ങാത്ത ദിനങ്ങളിലുടെയാണ് നമ്മള് കടന്നുപോകുന്നതെങ്കിലും സിനിമയ്ക്കകത്തും പുറത്തും പ്രേംനസീറിനെ ഇനിയും കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിക്കേണ്ടതുണ്ട്.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി