Don't Miss!
- Lifestyle രാമനവമി, ഹനുമാന് ജയന്തി, വിഷു; 2024 ഏപ്രിലിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
- Sports IPL 2024: ഹാര്‍ദിക് ദുരന്തം ക്യാപ്റ്റന്‍, 'കള്ളത്തരം' പുറത്തായി, ജിടിയെ ശരിക്കും നയിച്ചത് നെഹ്റ!
- News കൊടും ചൂട് തുടരും; സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടാം, 9 ജില്ലകളിൽ മുന്നറിയിപ്പ്
- Finance ഒരു വർഷത്തിനിടെ 91% നേട്ടം, തീ പാറി തീമാറ്റിക് ഫണ്ട് നിക്ഷേപം, അറിയാം മികച്ച 10 ഫണ്ടുകൾ
- Technology 202 രൂപയ്ക്ക് 13+ ഒടിടി പ്ലാറ്റ്ഫോമുകളും 400+ ചാനലുകളുമായി വിഐയുടെ പുതിയ പ്ലാൻ; പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
- Automobiles ഇന്ത്യയിൽ ചരിത്രം കുറിച്ച് മഞ്ഞൻ മണ്ണുമാന്തി; 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
പൃഥ്വിരാജ് എന്തര് പറയണ് തള്ളേ
യെവന് ആള് പുലിയാണ് കേട്ടാ... തെക്കൻ തിരുവിതാംകൂറിലെ നാടൻ ജാതിയിൽപ്പെട്ടവരുടെ ഈ ഭാഷ ജനകീയമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം. അതിൻറെ മുഖ്യ പങ്ക് സുരാജ് വെഞ്ഞാറമൂടിനാണെന്ന് പറയാതെ വയ്യ. പിന്നീട് പല ചിത്രങ്ങളിലും സുരാജ് ഈ ഭാഷ ഉപയോഗിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു.
ഭാഷകള്‍ക്ക് മലയാള സിനിമയില്‍ എന്നും പ്രാധാന്യം നല്‍കാറുണ്ട്. 'സപ്തമശ്രീ തസ്കര'യിലെ തൃശ്ശൂര്‍ ഭാഷയ്ക്ക് ശേഷം തെക്കൻ തിരുവിതാംകൂറുകാരുടെ ഈ ഭാഷയുമായി പൃഥ്വിരാജ് എത്തുന്നു. ദിലീഷ് കുമാര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ തിരോന്തോരം ഭാഷ പ്രയോഗം.
ചിത്രത്തില്‍ എസ് പി പൗരന് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിലെ മുഖ്യ ആകര്‍ഷണം പൃഥ്വിയുടെ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷ തന്നെയാണ്.
സുരാജ് വെഞ്ഞാറമൂടാണ് മലയാള സിനിമയില്‍ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷയുടെ ഉപജ്ഞാതാവെന്ന് വേണമെങ്കില്‍ പറയാം. ഈ ഭാഷയില്‍ നിന്നാണ് സുരാജിന്റെ തുടക്കം തന്നെ. പിന്നീട് സുരാജ് ഈ ഭാഷയെ ജനകീയമാക്കി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഈ ഭാഷ പയറ്റി തെളിയിച്ചു.
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
-
'നന്നായി പെരുമാറാനാണ് മകളെ ഞങ്ങൾ പഠിപ്പിക്കുന്നത്, വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു'