Don't Miss!
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- News ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന് ഇ ശ്രീധരന്; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
സുജിത്ത് ചിത്രത്തില്‍ പൃഥ്വിരാജ്
ദൃശ്യം, മെമ്മറീസ്, പുണ്യാളന് അഗര്‍ബത്തീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ് എത്തുന്നു. ജെയിംസ് & ആലീസ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സുജിത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ജെയിംസ് & ആലീസ്.
സിറ്റി ഓഫ് ഗോഡ്, മെമ്മറീസ്, സെവന്‍ത്ത് ഡെയ്സ് എന്നീ ചിത്രങ്ങളിലും പൃഥ്വിരാജും സുജിത്ത് വാസുദേവും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചുക്കൊണ്ടിരിക്കുന്ന അനാര്‍ക്കലി, അമര്‍ അക്ബര്‍ എന്നീ പുതിയ ചിത്രങ്ങളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സുജിത്ത് വാസുദേവന്‍ തന്നെയാണ്.
ജെയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ആലീസ് എന്ന ഒരു പെണ്‍ക്കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സുജിത്ത് വാസുദേവന്‍ തന്നെ കഥ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പ്രശസ്ത എഴുത്തുക്കാരനും നിര്‍മ്മാതാവുമായ ഡോ.ജനാര്‍ദ്ദനനാണ്. ധര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന് സേതു കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'