Don't Miss!
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിടപറഞ്ഞത് 'ഒറിജിനല്‍' സേതുരാമയ്യര്‍
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയറക്റ്റര്‍ രാധ വിനോദ് രാജു (62)വിന്റെ മരണത്തോടു കൂടി യഥാര്‍ത്ഥ സേതുരാമയ്യര്‍ ഓര്‍മ്മയായിരിക്കുകയാണ്. മഹാരാജാസ് കോളേജില്‍ തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന രാധാ വിനോദിലാണ് മമ്മൂട്ടി സേതുരാമയ്യരെ കണ്ടെത്തിയത്. മലയാളത്തില്‍ ആദ്യമായി അവതരിപ്പിയ്ക്കപ്പെടുന്ന സിബിഐ സിനിമയിലെ കുറ്റാന്വേഷകന് വേണ്ട മാനറിസങ്ങള്‍ തേടി നടന്ന തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയ്ക്ക് രാജുവിനെ പരിചയപ്പെടുത്തി കൊടുത്തത് മമ്മൂട്ടി തന്നെയായിരുന്നു. അക്കാലത്ത് രാജു സിബിഐയില്‍ എസ്പിയായിരുന്നു.
കുറ്റാന്വേഷകനായി ഒരു മുസ്ലീം കഥാപാത്രത്തെയായിരുന്നു എസ്എന്‍ സ്വാമി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് സേതുരാമന് എന്ന അയ്യര്‍ കഥാപാത്രത്തെ നിര്‍ദേശിച്ചത്. സേതുരാമയ്യരുടെ മാനറിസങ്ങള്‍ ആവിഷ്കരിച്ചതും നടന് തന്നെയായിരുന്നു. സേതുരാമയ്യരെ തന്മയത്വത്തോടെ സ്ക്രീനിലെത്തിയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രചോദനമായത് രാജുവായിരിക്കുമെന്ന് എസ് എന്‍ സ്വാമി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാധ വിനോദ് രാജു വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. മട്ടാഞ്ചേരി സ്വദേശിയായ രാജു ജമ്മു കാശ്മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകളും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!