Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
രാജാവിന്റെ മകന് റീമേക്കുമായി കണ്ണന്താനവും ലാലും
ഇനി മറന്നുതുടങ്ങിയെങ്കില്‍ തന്നെ ഓര്പ്പമെടുത്താനായി വിന്‍സെന്റ് ഗോമസ് വീണ്ടുമെത്തുകയാണ്. സഹായി കുമാറിനൊപ്പം തന്നെ. തമ്പി കണ്ണന്താനവും മോഹന്‍ലാലും രാജാവിന്റെ മകന് റീമേക് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള വാര്‍ത്ത.
കുമാറായി സുരേഷ് ഗോപിയാണ് എത്തുന്നത്. അങ്ങനെ വീണ്ടും ഒരു ലാല്‍-സുരേഷ്ഗോപി പടം എത്തുകയാണ്, അതും തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍. ഡെന്നിസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏറെനാളായി റിമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നുവത്രേ. ഇതിന്റെ അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നത് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്മാനിന്റെ സെറ്റില്‍ വച്ചാണെന്നാണ് കേള്‍ക്കുന്നത്.
ഒരു സൂപ്പര്‍ചിത്രം തന്നെയായിരിക്കും പുതിയ രാജാവിന്റെ മകന് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1986ല്‍ റിലീസായ ചിത്രമായിരുന്നു രാജാവിന്റെ മകന്. ഇതിന്റെ രണ്ടാംഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ റീമേക്ക് മതി എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രത്തില്‍ വിന്‍സന്റ് ഗോമസ് അധോലോക നായകനല്ല. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചവനായിട്ടാണ് ഗോമസ് എത്തുന്നത്.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ