Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ട്രാക്കുമാറുന്ന സംവിധായകന്
സ്വന്തം സിനിമ തന്നെ കോപ്പിയടിക്കേണ്ടി വരുന്നഗതികേടിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം. ഒരിക്കല്‍ തങ്ങള്‍ ഹിറ്റാക്കിയ ചിത്രങ്ങള്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും മാറ്റി ആശയം മാത്രം മാറാതെ പുതിയ രീതിയില്‍ അവതരിപ്പിക്കുക. എന്നിട്ടു കേമമാണെന്നു പറയുക. ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ ചീത്തവിളിക്കുക.
അല്പം തലമുതിര്‍ന്ന ഈ സംവിധാകയര്‍ കണ്ടു പഠിക്കേണ്ടത് യുവ സംവിധായകരെയാണ്. മലയാളത്തില്‍ മൂന്നു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത ആളാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പുതിയൊരു അവതരണശൈലി തന്നെ കൊണ്ടുവന്നു. പിന്നീട് എത്ര സിനിമകള്‍ പാസഞ്ചര്‍ എന്ന പേരുമാറ്റി ഇറങ്ങി. എന്നാല്‍ രണ്ടാമത്തെചിത്രം ആദ്യചിത്രത്തെപോലെ ആക്കാനല്ല രഞ്ജിത്ത് ശങ്കര്‍ ശ്രമിച്ചത്.
പൃഥ്വിരാജ് നായകനായ അര്ജുനന് സാക്ഷി അല്പം മാജിക്കല്‍ റിയലിസം ഉപയോഗിച്ച ചിത്രമായിരുന്നു. അവതരണ രീതികൊണ്ട് വ്യത്യസ്തമായിരുന്നെങ്കിലും അര്ജുനന് സാക്ഷി പ്രേക്ഷകനു ഇഷ്ടമായില്ല. എന്നാല്‍ മൂന്നാമത്തെ ചിത്രവും വ്യത്യസ്തമായി ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. വേണമെങ്കില്‍ ആദ്യചിത്രത്തിന്റെ പാത തന്നെ അദ്ദേഹത്തിനു പിന്തുടരമായിരുന്നു. പക്ഷേ രഞ്ജിത്ത് വഴിമാറി സഞ്ചരിച്ചു. മോളി ആന്റി റോക്സ് എന്നൊരു പെണ്‍പക്ഷ ചിത്രമായിരുന്നു ഇക്കുറിയെടുത്തത്. രേവതിയെപോലെയൊരു നടിയുടെ അഭിനയസാധ്യത പരമാവധി ഉപയോഗിക്കുകയും ചെയ്തു.
നാലാമത്തെ ചിത്രമാകട്ടെ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമാണ്. കോമഡി ട്രാക്കിലൂടെയാണ് രഞ്ജിത്ത് സഞ്ചരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ കോമഡിയിലൂടെ ഒരു സാമൂഹിക വിഷയം അവതരിപ്പിക്കുന്നു. ആദ്യചിത്രത്തില്‍ ശ്രീനിവാസന്, ദിലീപ് എന്നിവരെയും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രത്തില്‍ പൃഥ്വിരാജിനെയും പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകന് ഇക്കുറി ജയസൂര്യയുടെ മാന്നറിസങ്ങള്ക്കാണ് പ്രധാാന്യം നല്‍കുന്നത്.
പുണ്യാളന് അഗര്‍ബത്തീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃശൂര്‍ക്കാരനായ ജോയി താക്കോല്ക്കാരന് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നൈല ഉഷയാണ് നായിക. ജീവിതത്തില്‍ വലിയൊരു നിരീശ്വരവാദിയായിരുന്ന ജോയി പ്രതിസന്ധിഘട്ടത്തില്‍ ഈശ്വരവിശ്വാസിയാകുന്നു. കാലത്തിനനുസരിച്ച് വേഷം മാറുന്ന മനുഷ്യന്റെ അവസ്ഥയാണ് രഞ്ജിത്ത് ചിത്രീകരിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു