Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സ്വാഗിന്സാവിന് സിനിമ ഒരു ആയുധമാണ്
ആന്‍ഡ്രി സ്വാഗിന്‍സാവ്, ലോക സിനിമയെ കുറിച്ച് അറിയന്നവര്ക്കു മുന്നില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്താന്‍ അധികം വാക്കുകളുടെ ആവശ്യമില്ലെന്ന് തോന്നുന്നു. 'ദ റിട്ടേണ്‍' എന്ന ഒരേ ഒരു റഷ്യന്‍ ചിത്രത്തിന്റെ പേര് പറഞ്ഞാല്‍ മതിയാവും. 2003 ല്‍ ദ റിട്ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ സംവിധാന രംഗത്തെത്തിയ സ്വാഗിന്സാവിന്റെ 'ലെവിയാതിനാ'ണ് ഗോവയില്‍ നടന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുവര്‍ണ മയൂരം.
റഷ്യയിലെ സാമകാലിക പ്രശ്നങ്ങളോടും രാഷ്ട്രീയ ആധിപത്യത്തോടും സ്വാഗിന്‍സാവ് എന്നും തന്റെ ചിത്രങ്ങള്‍ ആയുധമാക്കി പൊരുതിക്കൊണ്ടേയിരുന്നു. അത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അത് തന്നെയാണ് ലെവിയാതനയിലും പറയുന്നത്. സമകാലിക റഷ്യയിലെ സാധാരണക്കാരുടെ ജീവിതവും പ്രണയവും ദുരിതങ്ങളുമൊക്കെയാണ് ലെവിയാതന്റെ മുഖ്യ പ്രമേയം.
റഷ്യയുടെ ഇടുങ്ങിയ ചിന്താഗതിയും അഴിമതിയുമാണ് ലെവിയാതനെങ്കിലും, തനിക്ക് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്രേരണയായത് റഷ്യയല്ലെന്ന് സ്വാഗിന്‍സാവ് പറയുന്നു. യുഎസില്‍ നടന്ന ഒരു കേസാണത്രെ ഈ ചിത്രത്തിന് പ്രചോദനമായത്. പക്ഷെ ഇത് യുഎസിലും റഷ്യയിലു മത്രം ഒതുങ്ങി നില്ക്കുന്ന പ്രശ്നങ്ങളല്ല. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട, ചിലര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്.
അഭിനയിക്കാനാണ് സ്വാഗിന്‍സാവ് പഠിച്ചത്. ഇരുപതാം വയസ്സില്‍ നോവോസൈബ്രിക്സില് ഡ്രാമ സ്കൂളില്‍ ചേര്‍ന്ന് അഭിനയത്തില്‍ ബിരുദം നേടി. അഭിനയിച്ചു തുടങ്ങി. അതിനിടയില്‍ റഷ്യന്‍ അക്കാഡമി ഓഫ് തിയേറ്റര്‍ ആര്‍ട്സില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബ്ലാക്ക് റൂം എന്ന ടെലിവിഷന്‍ സീരിയല്‍ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനത്തില്‍ തനിക്കുള്ള പ്രാഗത്ഭ്യം സ്വാഗിന്‍സാവ് തെളിയിക്കുന്നത്.
2003 ല്‍ ദ റിട്ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛന് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുള്ള രണ്ട് കുട്ടികളുടെ മടങ്ങി വരവിലാണ് 'ദ റിട്ടേണ്‍' എന്ന പേര് അന്വര്‍ത്ഥമാകുന്നത്. ഒരേ സമയം മാനസികമായും സാമൂഹികമായും ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രങ്ങളാണ് സ്വാഗിന്‍സാവ് സംവിധാനം ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങളും നിരവധി അംഗീകാരങ്ങളും ലഭിച്ച ദ റിട്ടേണ്‍സിന് ശേഷം ദി ബാനിഷ്മെന്റ്, എലന എന്നീ ചിത്രങ്ങളും അദ്ദേഹം ഒരുക്കി.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി