Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിക്കുന്നു, അവസാനം പാടിയത് 'പത്ത് കല്‍പ്പന'കള്‍ക്ക് വേണ്ടി
സൗത്ത് ഇന്ത്യയിലെ ഒട്ടേറെ ' എവര്‍ഗ്രീന്‍' ഹിറ്റുകള്‍ക്ക് മധുരശബ്ദം നല്കിയ എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിക്കുന്നു. അനൂപ് മേനോന്റെയും മീരാ ജാസ്മിന്റെയും ഏറ്റവും പുതിയ ചിത്രമായ 'പത്ത് കല്‍പ്പനകള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് എസ് ജാനകി അവസാനമായി പാടിയത്.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 48,000 ഗാനങ്ങള്‍ ആലപിച്ച എസ് ജാനകി തന്റെ 78ാം വയസിലാണ് സംഗീത ജീവിതത്തില്‍ നിന്ന് പിന്മാറുന്നത്. 'ഒത്തിരി ഗാനങ്ങള്‍ പാടി. ഇപ്പോള്‍ എനിക്ക് പ്രായമായി. വിശ്രമിക്കാനാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നത്'.- ജാനകി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..
പിന്നണി രംഗത്തേക്ക്
1957ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നല്‍കിയത്.
വിവിധ ഭാഷകളിലായി പാടി
എംഎല്‍എല്‍ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങള്‍ എത്തിയത്. ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ ഭാഷകളിലെല്ലാം ജാനകി തന്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മലയാളത്തിലേക്ക്
സംഗീത സംവിധായകന് എംഎസ് ബാബുരാജാണ് ജാനകിയെ മലയാളത്തില്‍ എത്തിച്ചത്. കുട്ടികളുടെ ശബ്ദത്തില്‍ പാടാനുള്ള പ്രത്യേക കഴിവും ഈ ഗായികയ്ക്കുണ്ട്.
പുരസ്കാരങ്ങള്‍
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താല്‍ അവര്‍ പുരസ്കാരം തിരികെ അയച്ചു.
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!
-
2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ടമല്ല; നായികമാരോട് ക്രഷ് തോന്നിയോ?; ഉണ്ണി മുകുന്ദൻ