Don't Miss!
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പണ്ഡിറ്റ് സാഹിത്യത്തിലും കൈവെയ്ക്കുന്നു
തന്റെ സിനിമകളുടെ പേരു പോലെ നോവലിനും വ്യത്യസ്തമായൊരു പേര് പണ്ഡിറ്റ് കണ്ടെത്തിക്കഴിഞ്ഞു. വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് നീലിമ നല്ല കുട്ടിയാണെന്നൊരു നോവലാണ് പണ്ഡിറ്റ എഴുതുന്നത്.
കോളെജ് പഠനകാലത്ത് രചിച്ച നോവല്‍ പുതിയതലമുറയുടെ അഭിരുചിയ്ക്കനുസരിച്ച് മാറ്റിയെഴുതിരിയ്ക്കുകയാണ് ഈ സകലകലാവല്ലഭന്.
ഒരു സ്ത്രീ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് നോവലിന്റെ പ്രമേയമെന്ന് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.
തന്റെ നോവലിനെ ജനലക്ഷങ്ങളാണ് കാത്തിരിയ്ക്കുന്നത്. ഇതും ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സമൂഹത്തിലെ ഒരുവിഭാഗം നോവലിനെ കോമാളിത്തരമായി വിലയിരുത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. ഞാനൊരു കോമാളിയല്ല, എന്നെക്കൊണ്ടു കഴിയാവുന്നതില്‍ ഏറ്റവും മികച്ചതാണ് ഞാന്‍ സൃഷ്ടിയ്ക്കുന്നത്. അസൂയാലുക്കളാണ് ഇനി പരിഹാസ്യനാക്കി ചിത്രീകരിയ്ക്കുന്നതെന്നും പണ്ഡിറ്റ് വിശദീകരിയ്ക്കുന്നു.
എന്തും തിരുത്താവുന്ന രീതിയിലാണ് നോവല്‍ മംഗളം വാങ്ങുന്നതെന്നും അതുകൊണ്ട് നോവലില്‍ ആവശ്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.