Don't Miss!
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല,മെഗാസ്റ്റാറുമായുളള അനുഭവം പറഞ്ഞ് കലൂര്‍ ഡെന്നീസ്
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ക്കായി തിരക്കഥ എഴുതിയ ആളാണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകള്‍ക്കായി അദ്ദേഹം കഥയെഴുതി. അതേസമയം മമ്മൂട്ടിയുമായി വര്‍ഷങ്ങളോളം പിണങ്ങിയതിനെ കുറിച്ചും പിന്നീട് തികച്ചും അപ്രതീക്ഷിതമായി വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും മാധ്യമത്തില്‍ വന്ന നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ അദ്ദേഹം എഴുതിയിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നടി മിത്ര, പുതിയ ചിത്രങ്ങള്‍ കാണാം
പിണക്കത്തിന് ശേഷം നാലഞ്ചുവര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടിയെ വീണ്ടും കണ്ടുമുട്ടിയതെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ടിഎസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിലാണ് മമ്മൂട്ടിയെ വീണ്ടും കാണുന്നത്. ആ ചിത്രത്തിലെ നായകന് മമ്മൂട്ടിയല്ലെങ്കിലും സുരേഷ് ബാബു പ്രത്യേകം ക്ഷണിച്ചതുകൊണ്ടാണ് പൂജാചടങ്ങിനെത്തിയത്.
തിരുവനന്തപുരത്തെ പല സിനിമാക്കാരും അവിടെ ഉണ്ട്. പൂജ കഴിഞ്ഞ് ഞാന്‍ ഒരിടത്ത് ഒതുങ്ങിമാറിനിന്ന് ഒരാളോട് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പെട്ടെന്ന് മമ്മൂട്ടി എന്നെ കണ്ടത്. അപ്പോള്‍ തന്നെ പഴയ പിണക്കത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ മമ്മൂട്ടി അടുത്തേക്ക് വന്നു. പിന്നെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. കലൂര്‍ ഡെന്നീസ് പറയുന്നു.
മമ്മൂട്ടി പഴയതുപോലെ കുശലങ്ങളും പൊടിനര്മ്മങ്ങളും വിതറി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തമ്മിലുളള പിണക്കം മാറിയോ എന്നുളള അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത്. തെല്ലുനേരം കഴിഞ്ഞ് മമ്മൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു. താന്‍ എറണാകുളത്തേക്ക് ആണെങ്കില്‍ വൈകീട്ട് നമുക്കൊരുമിച്ച് പോകാം.
അതുകേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം പടര്‍ന്നു. വൈകീട്ട് ട്രെയിനില്‍ വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഞാനുടനെ വിളിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെ ഞങ്ങളൊരുമിച്ച് എറണാകുളത്തേക്ക് പുറപ്പെട്ടു. ഡ്രൈവറുണ്ടായിരുന്നെങ്കിലും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. കാര്‍ നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ മമ്മൂട്ടി വാചാലനാകാന്‍ തുടങ്ങി.
കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു. ഞാന്‍ കാരണം തനിക്ക് എട്ടൊമ്പത് പടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടല്ലോ. വാക്കുകളില്‍ കുറ്റബോധത്തിന്റെ നിഴല്പാടുകള് വീണിരുന്നു. വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുളള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല. നേരില്‍ കാണുമ്പോള്‍ സ്നേഹം നടിച്ച് കെട്ടിപ്പുണര്‍ന്ന് സ്തുതി വചനങ്ങള്‍ ചൊരിഞ്ഞ് കപടനാട്യത്തോടെ അഭിനയിക്കും.
മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. മനസ്സിലുളളത് അപ്പോള്‍ പുറത്തുവരും. യാത്രയില്‍ മൂന്നാല് മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട് പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് തേച്ചുമിനുങ്ങാത്ത വാക്കുകളും കനംകുറഞ്ഞ മനസ്സുമായി ഞങ്ങള്‍ എറണാകുളത്തെത്തിയപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പിന്നീട് ആ സൗഹൃദത്തിന്റെ രസഘടനയ്ക്ക് ബലക്ഷയം വരാതെ കാത്തുപോന്നിട്ടുണ്ട്. കലൂര്‍ ഡെന്നീസ് കുറിച്ചു.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ