Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
50000രൂപ കൊടുത്താലെ പാടൂവെന്ന് യേശുദാസ് പറഞ്ഞു, അത് നല്കിയപ്പോള് സംഭവിച്ചത് വെളിപ്പെടുത്തി തിരക്കഥാകൃത്ത്
സുരേഷ് ഗോപി-ശ്വേത മേനോന് കൂട്ടുകെട്ടില്‍ 1992ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു നക്ഷത്രക്കൂടാരം. ജോഷി മാത്യൂ സംവിധാനം ചെയ്ത ചിത്രത്തിന് സതീഷ് ബാബു പയ്യന്നൂരാണ് തിരക്കഥ ഒരുക്കിയത്. സുരേഷ് ഗോപിക്കും ശ്വേത മേനോനുമൊപ്പം ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, അശോകന്, സൈനുദ്ദീന്‍, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്,ശങ്കരാടി, വല്‍സല മേനോന് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നതിനിടെ ഉണ്ടായ അനുഭവം കേരളകൗമുദിയില്‍ എഴുതിയ കുറിപ്പില്‍ തിരക്കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ പങ്കുവെച്ചിരുന്നു
അദ്ദേഹം ആദ്യമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് നക്ഷത്രക്കൂടാരം. മോഹന്‍സിത്താരയാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയത്. അന്ന് ഗാനങ്ങള്‍ ചെയ്യുന്നതിനിടെ യേശുദാസുമായി ഉണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചാണ് സതീഷ് ബാബു എഴുതിയത്. ബിച്ചു തിരുമലയുടെ വരികള്‍ക്കാണ് അന്ന് മോഹന്‍സിത്താര സിനിമയ്ക്ക് സംഗീതമൊരുക്കിയത്. കാസറ്റ് കമ്പനിക്കാരുടെ നിര്‍ബന്ധത്തില്‍ ഒരു പാട്ട് യേശുദാസിനെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ച പാവം നിര്‍മ്മാതാക്കളുടെ പരവേശം ഇന്നും ഓര്‍മ്മയിലുണ്ടെന്ന് സതീഷ് ബാബു പറയുന്നു.
ആര്‍തി വെങ്കിടേഷിന്റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം
ക്രിസ്റ്റഫര്‍ എന്ന യുവഗായകന് അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നു. ഒരു പാട്ടിന്റെ അന്നത്തെ അദ്ദേഹത്തിന്റെ റേറ്റായ 50000 രൂപ മാനേജര്‍ക്ക് അഡ്വാന്‍സായി കൊടുത്താലെ പാടൂ എന്ന് പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയെന്ന് സതീഷ് പറയുന്നു. പിറ്റേദിവസം എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് നിര്‍മ്മാതാക്കളായ ബെന്നിയും സിറിലും അദ്ദേഹത്തിന്റെ കരുണ കാത്തുനിന്നു.
Recommended Video
സ്റ്റുഡിയോയില്‍ എത്തിയ യേശുദാസ് ട്രാക്ക് കേള്‍ക്കാന്‍ നിന്നില്ല. മോഹന്‍സിത്താര താരതമ്യേന അക്കാലത്ത് നവാഗതനായിരുന്നു. അദ്ദേഹം പാട്ട് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ തിടുക്കത്തില്‍ പാടി യേശുദാസ് സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട്, സതീഷ് ബാബു പറഞ്ഞു.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്