Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഏഴ് മലയാളചിത്രങ്ങള്‍ പനോരമയിലേക്ക്
നാല്പ്പത്തിയഞ്ചാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ്, സ്വപാനം, ദൃശ്യം, ഞാന്‍, മുന്നറിയിപ്പ്, നോര്‍ത്ത് 24 കാതം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
എ.കെ. ബിര്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മൊത്തം 26 ചിത്രങ്ങളുടേതാണ് ഇന്ത്യന്‍ പനോരമ. പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. 42 മലയാളം ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്കു വന്നത്. മലയാളത്തില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങളെത്തിയത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 30 വരെ മേള നടക്കും.
മലയാളത്തില്‍ ഈയ്യടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ബോക്സ് ഓഫീസ് വിജയം നേടിയതുമായ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. വേണു ഒരുക്കിയ മുന്നറിയിപ്പ് എന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ മികച്ച തിരിച്ചുവരവിന് അവസരമൊരുക്കി. വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന് ഒരുക്കിയ നോര്‍ത്ത് 24 കാതം. ഇതിലെ അഭിനയം ഫഹദ് ഫാസിന് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തു.
പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ടുനിന്ന മറ്റൊരു ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ 1983. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്നതാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍. സിനിമയുടെ അവതരണരീതി ഏറെ പ്രശംസയ്ക്ക് വഴിയൊരുക്കിയിരുന്നു. ഏറെ നാളുകളുകള്‍ക്ക് ശേഷം ജയറാമിനെ വേറിട്ടൊരു വേഷത്തില്‍ പ്രേക്ഷകന് മുന്നിലെത്തിച്ച ഷാജി എന്‍. കരുണിന്റെ സ്വപാനവും ഏറെ ചര്‍ച്ചയായ സിനിമയാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. പുതുമുഖങ്ങളെ വച്ച് പുതിയൊരു പരീക്ഷണത്തിലൂടെ വ്യത്യസ്ഥമായ അവതരണരീതി പകര്ന്നുകാട്ടിയ ചിത്രമായിരുന്നു രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്.
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന