Don't Miss!
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പെരുമ കടല്‍ കടത്താന്‍ ഷാജിയുടെ ഗാഥ
ഷാജി എന്‍. കരുണ്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് മലയാളികള്‍ മാത്രമല്ല, ലോകം മുഴുവനുമാണ്. പിറവി എന്ന വിശ്വചിത്രം ചെയ്ത സംവിധായകന് അതിനുമുകളില്‍ നില്ക്കുന്നൊരു ചിത്രമായിരിക്കും ചെയ്യുകയെന്നറിയുന്നതുകൊണ്ടുതന്നെയാണ് ഈ കാത്തിരിപ്പ്. പിറവിക്കു ശേഷം സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളെല്ലാം ഇന്ത്യയ്ക്കു പുറത്തും നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടു. അതിനു ശേഷം വന്ന കുട്ടിസ്രാങ്ക് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കടല്‍ കടന്നൊരു പെരുമയുണ്ടായില്ല. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി തന്റെ പ്രശസ്തി കടല്‍ കടത്താന്‍ പോകുകയാണ് ഷാജി.
ടി. പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ അവലംബമാക്കി ചെയ്യുന്ന ഗാഥ എന്ന പുതിയ ചിത്രം മൂന്നുരാജ്യങ്ങളുടെ കൂട്ടുസംരംഭമാക്കിയാണ് ഒരുക്കുന്നത്. ഇന്തോപോളിഷ് ഫ്രഞ്ച് സംയുക്തമായാണ് നിര്‍മാണം. ചിത്രത്തിനു സംഗീതമൊരുക്കുന്നത് ലോകപ്രശസ്ത സംഗീതജ്ഞനായ സിബിഗ്നെഫ് െ്രെപസ്നര്‍ ആണ്. ഹിന്ദുസ്ഥാനി, കര്‍ണാടിക് സംഗീതത്തിലൂടെ സിംഫണിയൊരുക്കാന് അദ്ദേഹം ഷാജിക്കൊപ്പം ചേര്‍ന്നു കഴിഞ്ഞു.
വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഗാഥ എന്ന ചിത്രത്തിന്. അപ്പോള്‍ ചെയ്യുന്നത് മഹത്തരമായിരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ട്. ഹിന്ദിയിലും മലയാളത്തിലുമായാണ് ഗാഥയൊരുക്കുന്നത്. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ തിരക്കഥാവകുപ്പ് മേധാവി അന്ജുംരാജാബലി ഹിന്ദിയിലും കുട്ടിസ്രാങ്കിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ പത്രപ്രവര്ത്തകന് ഹരികൃഷ്ണന് മലയാളത്തിലുമായി തിരക്കഥയൊരുക്കും. മോഹന്‍ലാലിനൊപ്പം ഒഡീസി നര്‍ത്തകി കാദംബരി മുഖ്യവേഷത്തില്‍ അഭിനയിക്കും.
സംഗീതമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അതുകൊണ്ടാണ് വിദേശത്തു നിന്നു പ്രശസ്തനായ ആളെ കൊണ്ടുവന്നതെന്ന് ഷാജി എന്‍. കരുണ്‍ പറയുന്നു. ക്യാമറയും വിദേശത്തെ പ്രശസ്തനായിരിക്കും കൈകാര്യം ചെയ്യുക. നവംബറില്‍ കാശിയിലായിരിക്കും ചിത്രീകരിക്കുക. വലിയൊരു ഭാഗം ആന്‍ഡമാന്‍ ദ്വീപിലും ചിത്രീകരിക്കും. സംഗീതത്തെ പോലെ കടലിനും ചിത്രത്തില്‍ വലിയൊരു പങ്കുണ്ട്.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത