Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ശ്വേത മേനോനും കളിമണ്ണും തമിഴിലേക്ക്
തുടക്കം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രമാണ് കളിമണ്ണ്. ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വാളെടുത്തവരാരെയും കണ്ടില്ല. കളിമണ്ണ് വെറും പ്രസവത്തിന്റെ പേരുപറഞ്ഞ തള്ളിയക്കളയേണ്ട ചിത്രമല്ല, മറിച്ച് കേരളിയര് കണ്ടിരിക്കേണ്ട ചിത്രമാണെന്നായിരുന്നു അഭിപ്രായങ്ങള്‍.
വ്യത്യസ്തമായ കഥയിലൂടെയും പശ്ചാത്തലത്തിലൂടെയും ബ്ലസിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മലയാളികള്‍ അംഗീകരിച്ച ചിത്രം ഇനി തമിഴിലേക്ക് പോകുകയാണ്. 'ഉയിരിന് ഓസയ്' എന്നപേരിലാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്താനൊരുങ്ങുന്നത്. ശ്വേത മേനോന് തന്നെയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.
മാതൃത്വത്തെ കുറിച്ചാണ് കണിമണ്ണ പ്രേക്ഷകരുമായി പങ്കുവച്ചത്. മീര എന്ന ഐറ്റം ഡാന്‍സുകാരിയുടെ ആത്മഹത്യ ശ്രമത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മീരയുടെ ജീവിതത്തില്‍ അതിന് മുമ്പ് എന്ത് സംഭവിച്ച ഇനിയെന്ത് സംഭവിക്കും എന്നതിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. മരണപ്പെട്ട ഭര്‍ത്താവില്‍ നിന്ന് ബീജം സ്വീകരിച്ച് ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അമ്മയുടെ കഥ.
ബിജുമേനോനാണ് ഭര്‍ത്താവിന്റെ വേഷത്തിലെത്തിയത്. ഒരു ടാക്സി ഡ്രവറുടെ വേഷമാണ് ബിജുവിന്. ഒരു അപകടത്തില്‍ പരിക്കേറ്റ് ബിജു അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നു. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ കൃത്രിമമായി ബീജം സ്വീകരിച്ച് പ്രസവിക്കുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശ്വേത മേനോന് എന്ന നടിയിലൂടെ സമൂഹത്തില്‍ മുന്നില്‍ പ്രതിഫലിപ്പിക്കാനുള്ള ബ്ലസിയുടെ ശ്രമം പൂര്‍ണമായും വിജയം കണ്ടതാണ് ചിത്രത്തിന്റെ നേട്ടം.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'