Don't Miss!
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
കന്നിച്ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവുമായി വിധു വിന്‍സെന്റ്, മാന്‍ഹോള്‍ വീണ്ടും അംഗീകരിക്കപ്പെട്ടു
പോയവര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ നിന്നാണ് മികച്ച ചിത്രത്തിന്റെ സംവിധായകയെ തിരഞ്ഞെടുത്തത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകയായി വിധു വിന്‍സെന്റ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുള്പ്പടെയുള്ള ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാന്‍ഹോള്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തു. രജിഷാ വിജയനാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.
. പോയവര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ നിന്നാണ് മികച്ച ചിത്രത്തിന്റെ സംവിധായകയെ തിരഞ്ഞെടുത്തത്. 68 ഓളം ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരിച്ചത്. ചിത്രത്തില്‍ നിന്നും പത്തു സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ത്തന്നെ മിക്ക സിനിമകള്‍ക്കും നിലവാരം പോരെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയിട്ടുള്ളത്.
നഗരജീവിതത്തിന്റെ ഉച്ചിഷ്ടം നീക്കുന്ന വിഭാഗങ്ങളുടെ നിശബ്ദവിലാപങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മാന്‍ഹോള്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിധു വിന്‍സെന്റിനെയാണ് മികച്ച സംവിധായകയായി തിരഞ്ഞെടുത്തത്.
ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം
നഗരജീവിതത്തിന്റെ ഉച്ചിഷ്ടം നീക്കുന്ന വിഭാഗങ്ങളുടെ നിശബ്ദവിലാപങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മാന്‍ഹോളിലൂടെയാണ് വിധുവിനെത്തേടി മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം എത്തിയത്.
വ്യത്യസ്ത പ്രമേയവുമായി മാന്‍ഹോള്‍
കേരളത്തിലെ ഒരു കാലത്തെ പതിവു കാഴ്ചയായിരുന്നു കുഴി കക്കൂസുകള്‍. ഇത് വൃത്തിയാക്കാനായി തമിഴനാട്ടില്‍ നിന്നും കേരളത്തിലെത്തിയ ജനവിഭാഗങ്ങളുടെ കഥയാണ് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് വെള്ളിത്തിരയിലേക്കെത്തിച്ചത്.
ഡോക്യുമെന്ററിയില്‍ നിന്നും സിനിമയിലേക്ക്
വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററിയിലൂടെയാണ് വിധു വിന്‍സെന്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുള്‍പ്പടെ നിരവധി ഫെസ്റ്റിവലുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ഡോക്യുമെന്ററിക്ക് ലഭിച്ചത്.
ഡോക്യുമെന്ററിയുടെ തുടര്‍ച്ച
ആയിരക്കണക്കിന് മാന്‍ഹോള്‍ തൊഴിലാളികളുണ്ട് നമ്മുടെ നാട്ടില്‍. അവരുടെ ജീവിതമാണ് തന്റെ സിനിമ. അവരോട് തന്നെയാണ് ഞാന്‍ നന്ദി പറയുന്നതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ