Don't Miss!
- Sports IPL 2024: 26 പന്തില്‍ 26, പിന്നെ വെടിക്കെട്ട്! സഞ്ജു ഉപദേശിച്ചതെന്ത്? വിജയ മന്ത്രം പരാഗ് പറയുന്നു
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
രജിഷയുടെ കഥാപാത്രം പുരസ്കാരം അര്‍ഹിക്കുന്നില്ല!!! അവാര്‍ഡ് അര്‍ഹിക്കുന്നത് സുരഭിക്ക്???
രജിഷയ്ക്കല്ല സുരഭിക്കാണ് ദേശീയ പുരസ്കാരം അര്‍ഹിക്കുന്നതെന്ന് സംഗീത സംവിധായകന് ഔസേപ്പച്ചന്. രജിഷയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകളില്ല. നാല് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു രജിഷയുടേത്.
പുരസ്കാര പ്രഖ്യാപനങ്ങളേ ചൊല്ലി എപ്പോഴും വിവാദങ്ങള്‍ കൊഴുക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. എങ്കിലും വിവാദങ്ങള്‍ക്ക് കുറവുണ്ടെന്ന് മാത്രം. പുരസ്കാര പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി എത്തിയത് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ആയിരുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മാന്ഹോളിനും സംവിധായിക വിധു വിന്‍സെന്റിനും പുരസ്കാരം അര്‍ഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജൂറിയ്ക്ക് ചില തെറ്റായ മുന്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മികച്ച നടനെ തെരഞ്ഞെടുത്ത ജൂറി ഏറെ അഭിനന്ദനങ്ങള്‍ നേടിയെങ്കിലും മികച്ച നടിയുടെ കാര്യത്തില്‍ സിനിമാ ലോകത്തു നിന്നുതന്നെ വിമര്‍ശനങ്ങള്‍ കിട്ടി. അനുരാഗ കരിക്കിന് വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയനായിരുന്നു അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ 'നവല്‍ എന്ന ജുവല്‍' എന്ന സിനിമയിലെ അഭിനയത്തിന് ശ്വേതാ മേനോനായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് എന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകന് രംഗത്തെത്തി. ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് സംഗീത സംവിധായകന് ഔസേപ്പച്ചനാണ്. മികച്ച നടിക്കുള്ള അവസാന റൗണ്ടിലെത്തിയ സുരഭിക്കായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്നാണ് ഔസേപ്പച്ചന്റെ അഭിപ്രായം.
മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച രജിഷ വിജയന് നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രം അഭിനയ സാധ്യത ഉള്ളതായിരുന്നില്ലെന്ന് ഔസേപ്പച്ചന് പറഞ്ഞു. അനുരാഗ കരിക്കിന് വെള്ളത്തില്‍ നാല് കഥാപാത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു രജിഷയുടേത്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ മികച്ച നായികയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ളൈ എന്ന ചിത്രത്തിലെ അഭിനയമാണ് സുരഭിയെ മികച്ച നടിക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. സുരഭിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള പുരസ്കാരം തന്നെ സുരഭി അര്‍ഹിച്ചിരുന്നെന്ന് ഔസേപ്പച്ചന് പറഞ്ഞു.
മിന്നാമിനുങ്ങിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഔസേപ്പച്ചനായിരുന്നു. സുരഭിയുടെ അഭിനയം തന്നെ അത്ഭുകപ്പെടുത്തി. സിനിമയുടെ ഏതാനം ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സുരഭിയെ വിളിച്ച് പറഞ്ഞത് ദേശീയ അവാര്‍ഡ് ലഭിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ്. അത്ര മനോഹരമായിരുന്നു സുരഭിയുടെ അഭിനയമെന്നും അദ്ദേഹം പറഞ്ഞു.
മിന്നാമിനുങ്ങിലേത് ശക്തവും തീവ്രവുമായ കഥാപാത്രമായിരുന്നു. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരം സുരഭി പുലര്‍ത്തിയ അര്‍പ്പണ ബോധത്തിന് സമാനതകളില്ലെന്നും ഔസേപ്പച്ചന് പറഞ്ഞിരുന്നു. കഥാപാത്രത്തില്‍ പൂര്‍ണമായും ലയിച്ച് ശരീര ഭാഷ ഉള്‍ക്കൊണ്ടാണ് സുരഭി അഭിനയിച്ചിരക്കുന്നത്. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ ലഭിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മാതൃസ്നേഹത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണ് മിന്നാമിനുങ്ങ്. നവാഗതനായ അനില്‍ തോമസ് ഒരുക്കുന്ന ചിത്രം ഒരു അമ്മയുടേയും മകളുടേയും കഥയാണ് പറയുന്നത്. ചിത്രത്തിലെ സുരഭിയുടെ കഥാപാത്രത്തിന് പേരരില്ല. സുരഭി എന്ന നടിയില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് ഇതിലെ അമ്മയുടെ വേഷം അവരെ ഏല്‍പ്പിച്ചതെന്ന് സംവിധായകന് അനില്‍ തോമസ് പറഞ്ഞു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്