Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, ബ്രെഡ് ഉണ്ടൈങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്ക
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സുലൈമാന്‍ താമരശ്ശേരി ചുരം ഇറങ്ങിയ കാര്യം പറഞ്ഞത് എങ്ങനെയാണെന്നാ പറഞ്ഞേ....
വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ സുലൈമാന്‍ താമരശ്ശേരി ചുരം ഇറങ്ങിയ കഥ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പ്രേക്ഷകര്‍ ചിരിയ്ക്കും. സ്വതസിദ്ധമായ കോഴിക്കോടന്‍ സ്റ്റൈലില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ സുലൈമാന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയുമോ. ശുദ്ധ ഹാസ്യത്തിന്റെ അമരക്കാരന്.
എന്നാല്‍ പ്രേക്ഷകര്‍ കണ്ട് ചിരിയ്ക്കുന്ന താമരശ്ശേരി ചുരമിറങ്ങിയ കഥയ്ക്ക് പിന്നില്‍ ഒരുപാട് ടേക്കുകളുടെ ചരിത്രമുണ്ട്. ഈ രംഗം നാല് വട്ടം എടുത്തിട്ടും ശരിയാകാതെ ചിത്രത്തിന്റെ സംവിധായകന് പ്രിയദര്‍ശനെ വട്ടം കറക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ജപ്തി ചെയ്ത റോഡ് റോളര്‍ നഗരസഭയുടെ വളപ്പില്‍ നിന്നും എടുത്തുമാറ്റാന്‍ വരുന്നതായിരുന്നു സുലൈമാന്‍ എന്ന പപ്പുവിന്റെ കഥാപാത്രം.
കോഴിക്കോട് ഗസ്റ്റ് ഹൗസിനു മുന്നില്‍ വെച്ചായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്. വളരെ നീണ്ട ഡയലോഗാണ് പപ്പുവിന് പറയാനുള്ളത്. എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ല. നാലോളം മാഗസീന് ഫിലിം പാഴായി. ഒടുവില്‍, ഒന്നുകൂടി നോക്കാമെന്ന് പറഞ്ഞ് പ്രിയന് ആക്ഷന്‍ പറഞ്ഞു. എന്നിട്ടും, പപ്പുവിന് ശരിയായില്ല
ഒടുവില്‍ പ്രിയന് ചോദിച്ചു '' എന്താ പപ്പുവേട്ടാ, ഡയലോഗ് ഒന്നും ശരിയാകുന്നില്ല. അഡ്വാന്‍സ് തരുന്നതിനു മുന്‍പേ ഡയലോഗ് തന്നതല്ലേ?'' ഇത് കേട്ടതും പപ്പു അടക്കം ലൊക്കേഷനൊന്നാകെ പൊട്ടി ചിരിച്ചു.
വീണ്ടും, പ്രിയന് പപ്പുവിന് അടുത്തേക്ക് ചെന്ന് പറഞ്ഞു പപ്പുവേട്ടാ 'താമരശ്ശേരി ചൊരൊന്നുകേട്ടിട്ടുണ്ടോ' പപ്പു പ്രിയനേ നോക്കി സ്വതസിദ്ധമായ ശൈലിയില്‍ ഒരു കോഴിക്കോടന്‍ ചിരി പാസാക്കി. അടുത്ത ടേക്കിലായിരുന്നു തലമുറയെ ആവര്‍ത്തിച്ച് ചിരിപ്പിയ്ക്കുന്ന താമരശ്ശേരി ചുരം ഉണ്ടായത്.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'