Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കമല്‍ പറഞ്ഞത് ശരിയാണ്, പ്രേമത്തില്‍ അധ്യാപികയെ പ്രേമിച്ചത് തെറ്റ്: സുനില്‍ പരമേശ്വരന്
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തെ വിമര്‍ശിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു. ജി വേണുഗോപാല്‍, കമല്‍ എന്നിവര്‍ക്കു ശേഷമിതാ നിര്‍മാതാവും തിരക്കഥാകൃത്തുമായ സുനില്‍ പരമേശ്വരനും രംഗത്ത്
ഭാരതസംസ്ക്കാരവും കേരളീയ പൈതൃകവും നഷ്ടപ്പെടുത്തുന്ന സിനിമകളുടെ ധാരാളിത്തമാണ് ഇവിടെ കാണുന്നത്. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആദരിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതും ഗുരുക്കന്മാരെയാണ്. മദ്യപിക്കുകയും ടീച്ചറെ പ്രേമിക്കുകയും ചെയ്യുന്ന 'പ്രേമം' പോലുള്ള സിനിമകള്‍ നല്കുന്ന സന്ദേശം വളരെ അപകടകരമാണെന്ന് സുനില്‍ പരമേശ്വരന് പറഞ്ഞു.
ന്യൂജനറേഷന്കാരെന്ന് പറയുന്ന ആളുകള്‍ എന്താണ് വിചാരിച്ചിരിക്കുന്നത്. ഇവരെ വാര്‍ദ്ധക്യം ബാധിക്കില്ലെന്നാണോ? എല്ലാവര്ക്കും ഈയൊരു അവസ്ഥയുണ്ടെന്ന് മനസ്സിലാക്കണം. ഒരു തലമുറ അടുത്ത തലമുറയ്ക്ക് ചൂണ്ടികാണിച്ച് കൊടുക്കേണ്ട സത്യമായ കാര്യങ്ങളുണ്ട്. മനുഷ്യനെയും സമൂഹത്തെയും നന്മയിലേക്ക് നയിക്കുന്നതാകണം സിനിമ.
ടെന്‍ഷന്‍ വന്നാല്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരല്ല എന്റെ കഥയിലെ കഥാപാത്രങ്ങള്‍. അറിവിന്റെ മന്ത്രാക്ഷരങ്ങള്‍ പകര്‍ന്നുതന്ന ഗുരുക്കന്മാരെ പ്രേമിക്കുന്നവരുമല്ല. നമ്മുടെ സംസ്ക്കാരത്തിനെതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, അത്തരം ആഭാസകരമായ സിനിമകള്‍ നിരോധിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം- സുനില്‍ പരമേശ്വരന് പറഞ്ഞു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്