Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ബഷീറിന്റെ തിയേറ്ററില്‍ കളിമണ്ണ് കാണിക്കില്ല
ഒടുവില്‍ ബ്ലെസ്സിയുടെ ചിത്രം കളിമണ്ണിന്റെ പേരില്‍ ഉരുണ്ടുകൂടിയ കാറും കോളും മായുന്നു. കളിമണ്ണിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശനവിലക്ക് നീക്കുകയാണെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേസ് ഫെഡറേഷന് അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ വല്ല പ്രതിഷേധക്കാരും തിയേറ്ററുകള്‍ എറിഞ്ഞുപൊളിച്ചാല് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കില്ലെന്ന് ഫെഡറേഷന് വ്യക്തമാക്കിയിട്ടുണ്ട്.
കളിമണ്ണിലെ പ്രസവരംഗങ്ങള്‍ നീക്കണമെന്നും ചിത്രം കേരളത്തിലെ തിരഞ്ഞെടുത്ത പാനലിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത രംഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു ഫെഡറേഷന് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഇതിന് പിന്നാലെ കളിമണ്ണ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഓഗസ്റ്റില്‍ ഒരൊറ്റച്ചിത്രവും റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി ബ്ലെസ്സിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വെട്ടിലായ തിയേറ്റര്‍ ഉടമകള്‍ ഒടുവില്‍ നിലപാട് മാറ്റുകയാിരുന്നു.
എന്നാല്‍ കളിമണ്ണിലെ പ്രസവരംഗത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഘനടയുടെ പ്രസിഡന്റ് കൂടിയായ ലിബര്‍ട്ടി ബഷീര്‍ തന്റെ തിയേറ്ററുകളില്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചലച്ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്ന സംഘടനകളെ പിണണക്കി കുഴപ്പങ്ങള്‍ ഉണ്ടാക്കാനില്ലെന്ന നിലപാടിലാണ് ബഷീര്‍.
നിരോധനം നീങ്ങിയതോടെ ചിത്രം ഓഗസ്റ്റ് 23ന് തന്നെ തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ കളിമണ്ണില്‍ പ്രസവം ചിത്രീകരിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ക്കൂടി പരിഹാരം വന്നെങ്കില്‍ മാത്രമേ കളിമണ്ണ് പ്രശ്നങ്ങളൊന്നുമില്ലാതെ തിയേറ്ററില്‍ എത്തിക്കാന്‍ കഴിയുകയുള്ളു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു