Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 7 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം! ഒടുവില്‍ എല്ലാം പോയ അവസ്ഥ, രണ്ടാംമൂഴം പ്രതിസന്ധിയില്‍ തന്നെ!!
പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒടിയന്. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ സിനിമയ്ക്ക് ശേഷം രണ്ടാമൂഴം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ തിരക്കഥയുടെ പേരില്‍ സംവിധായകനും എംടിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഈ കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയായിരുന്നു എംടിയുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാകില്ലെന്ന് ഉത്തരവ് നിലനിര്‍ത്തിയത്. ഇതോടെ എംടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമ വരില്ലെന്നുള്ള കാര്യം വ്യക്തമായിരിക്കുകയാണ്.
രണ്ടാംമൂഴം സിനിമയാക്കാന്‍ മൂന്ന് വര്‍ഷത്തെ കാലാവധിയായിരുന്നു നല്‍കിയത്. നാല് വര്‍ഷമായിട്ടും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് സിനിമയുമായി മുന്നോട്ട് പോവാനില്ലെന്ന് കാണിച്ച് എംടി കേസ് നല്‍കിയത്. ഇതോടെ 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന നിര്‍മാതാവ് ബിആര്‍ ഷെട്ടി പിന്‍വാങ്ങുകയും ചെയ്തു. അതിനിടെയാണ് നിര്‍മാതാവ് എസ്കെ നാരായണനും ശ്രീകുമാര്‍ മേനോനും പുതിയ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്നാലിത് എംടിയുടെ സമ്മതത്തോടെയോ അറിവോടെയോ അല്ലെന്ന് എംടി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ യിരത്തി ഇരുന്നൂറു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണ കരാര്‍ സംവിധയകാന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ഡോ എസ് കെ നാരായണനും ചേര്‍ന്ന് ഇന്ന് ഒപ്പ് വച്ചതായി സാമൂഹ്യ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. ഇതോടെ തകര്ക്കങ്ങളെല്ലാം ഒഴിഞ്ഞ് സിനിമ മുന്നോട്ട് പോവുമെന്നാണ് കരുതിയത്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിര്‍മാതാവുമായി ചേര്‍ന്ന് എംടിയുടെ തിരക്കഥയില്‍ മഹാഭാരതം തുടങ്ങാന്‍ കരാറില്‍ ഒപ്പുവെച്ചുവെന്ന ജോമോന് പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും എംടി വാസുദേവന്‍ നായരുടെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.