Just In
- 5 min ago
സീരിയല്‍ നടി ദര്‍ശന ദാസ് അമ്മയായി; ആദ്യ കണ്മണി പിറന്ന സന്തോഷം പങ്കുവെച്ച് ഭര്‍ത്താവ് അനൂപ് കൃഷ്ണന്
- 35 min ago
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- 51 min ago
മഞ്ജു വാര്യരുമായി ദിവ്യ ഉണ്ണിയ്ക്ക് ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിന് രസകരമായ ഉത്തരം പറഞ്ഞ് നടി
- 11 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
Don't Miss!
- News
'അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാൻ', പ്രൊട്ടക്ഷൻ തരാൻ പോലീസുകാർക്ക് മടിയെന്ന് ബിന്ദു അമ്മിണി
- Lifestyle
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Automobiles
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മതവികാരം വ്രണപ്പെട്ടു, 'വെടിവഴിപാടി'ന് വിലക്ക്
പേരില്‍ തന്നെ വ്യത്യസ്തത കൊണ്ടുവന്ന് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വെടിവഴിപാട്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. നവാഗതനായ ശംഭു പുരുഷോത്തമന് സംവിധാനം ചെയ്ത ചിത്രം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വിലക്ക്. ഡിസംബര്‍ ആദ്യം വരാം റിലീസ് ചെയ്യാനിരിക്കെ ഇങ്ങനൊരു വിലക്ക് അപ്രതീക്ഷിതമാണ്.
മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന ചില സംഭവങ്ങളാണ്. തിരക്കിനിടയില്‍ ആരും അറിയാതെ പോകുന്ന, അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്ന ചില സംഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി ആവിഷ്കരിക്കുകയാണ് ഈ ചിത്രത്തില്‍. സിനിമ കണ്ട അഞ്ചംഗ സമിതി ഇതില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു.
സംവിധായകന് ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ സമിതിക്കു മിന്നിലാണ് പ്രദര്‍ശനാനുമതി തേടി ചിത്രം സമര്‍പ്പിച്ചത്. സദാചര വാദികള്‍ പൊറുക്കുക എന്ന ടാഗോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ട്രയലറും തന്നെ ശ്രദ്ധനേടയിരുന്നു.
സെന്‍സര്‍ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നടന് മുരളി ഗോപി ആരോപിച്ചു. ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും കൂടാതെ സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, അനുശ്രീ, മൈഥിലി, അനുമോള്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. കര്മയൂഖ് ഫിലീംസിന്റെ ബാനറില്‍ സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സംവിധായകന് ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ പത്തംഗ സമിതിയായ റിവൈസിഗ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കാനാണ് സംവിധായതകന്റെ തീരുമാനം. കമ്മിറ്റി അനുമതിച്ചാല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.