Don't Miss!
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- News ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന് ഇ ശ്രീധരന്; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മതവികാരം വ്രണപ്പെട്ടു, 'വെടിവഴിപാടി'ന് വിലക്ക്
പേരില്‍ തന്നെ വ്യത്യസ്തത കൊണ്ടുവന്ന് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വെടിവഴിപാട്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. നവാഗതനായ ശംഭു പുരുഷോത്തമന് സംവിധാനം ചെയ്ത ചിത്രം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വിലക്ക്. ഡിസംബര്‍ ആദ്യം വരാം റിലീസ് ചെയ്യാനിരിക്കെ ഇങ്ങനൊരു വിലക്ക് അപ്രതീക്ഷിതമാണ്.
മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന ചില സംഭവങ്ങളാണ്. തിരക്കിനിടയില്‍ ആരും അറിയാതെ പോകുന്ന, അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്ന ചില സംഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി ആവിഷ്കരിക്കുകയാണ് ഈ ചിത്രത്തില്‍. സിനിമ കണ്ട അഞ്ചംഗ സമിതി ഇതില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു.
സംവിധായകന് ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ സമിതിക്കു മിന്നിലാണ് പ്രദര്‍ശനാനുമതി തേടി ചിത്രം സമര്‍പ്പിച്ചത്. സദാചര വാദികള്‍ പൊറുക്കുക എന്ന ടാഗോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ട്രയലറും തന്നെ ശ്രദ്ധനേടയിരുന്നു.
സെന്‍സര്‍ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നടന് മുരളി ഗോപി ആരോപിച്ചു. ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും കൂടാതെ സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, അനുശ്രീ, മൈഥിലി, അനുമോള്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. കര്മയൂഖ് ഫിലീംസിന്റെ ബാനറില്‍ സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സംവിധായകന് ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ പത്തംഗ സമിതിയായ റിവൈസിഗ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കാനാണ് സംവിധായതകന്റെ തീരുമാനം. കമ്മിറ്റി അനുമതിച്ചാല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ