Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സിനിമയിലെ ആ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല, ഞാനും കുറേ അനുഭവിച്ചുവെന്ന് വിനായകന്
ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് മലയാള സിനിമയില്‍ ഇപ്പോഴും തുടരുന്നുണ്ട്. നിരവധി തവണ താന്‍ ആ അവസ്ഥ അനുഭവിച്ചിട്ടുണ്ട്.
സിനിമയില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും തുടരുന്നുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ വിനായകന് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപടിയില്‍ സംസാരിക്കുകയായിരുന്നു വിനായകന്. സ്വയം വിലയിരുത്തിയത് കൊണ്ടാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാതിരുന്നതെന്നും താരം പറഞ്ഞു.
ക്യാമറയ്ക്ക മുന്നില്‍ അഭിനയിക്കാന്‍ പറയരുതെന്ന് പറഞ്ഞ വിനയകന്റെ ആദ്യ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവാര്‍ഡ് നേട്ടത്തിന്റെ ചിന്ത 10 മിനിട്ട് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. പിന്നീട് മനസ്സ് മാറ്റ് കാര്യങ്ങളിലേക്ക് പോയി. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് മലയാള സിനിമയില്‍ ഇപ്പോഴും തുടരുന്നുണ്ട്. നിരവധി തവണ താന്‍ ആ അവസ്ഥ അനുഭവിച്ചിട്ടുണ്ട്.
ജാതി വിവേചനം ഇപ്പോഴും നിലനില്ക്കുന്നു
മലയാള സിനിമയില്‍ ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുന്നേ ഇക്കാര്യം തിരിച്ചറിഞ്ഞതാണ്. നിറത്തിന്റെ പേരിലുള്ള വിവേചനം സിനിമാ മേഖലയിലുമുണ്ടെന്നും മികച്ച നടന് പറഞ്ഞു.
സോഷ്യല്‍ മീഡിയ പിന്തുണച്ചു
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് തനിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നില്‍ മറ്റെന്തോ ഉണ്ട്. അത് വിപ്ലവമായി മാറരുത്. അവാര്‍ഡ് നേട്ടത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.
മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാതിരുന്നത്
സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ല. ഞാന്‍ തന്നെ വിലയിരുത്തിയിട്ടാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല. ഞാനത് അറിഞ്ഞുവരുന്നതേ ഉള്ളൂ.
ഇനി കെട്ടിയാല്‍ ഭാര്യ തല്ലും
മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിനു ശേഷമുള്ള പ്രസ്സ് മീറ്റിനിടെ വിനായകനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ ഈ മറുപടി ലഭിച്ചത്. ഇനിയും കെട്ടിയാല്‍ ഭാര്യ തല്ലുമെന്നാണ് താരം പറഞ്ഞത്.
സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കണം
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി വിനായകന്. പ്രണയത്തിന്റെ പ്രിലാണ് ലോക നിലനില്‍പ്പ്. പ്രണയമില്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്. പ്രണയത്തെ തല്ലിയോടിക്കാനാണ് പലരും ശ്രമിക്കുന്നത്. മറൈന്‍ ഡ്രൈവിലടക്കം കണ്ടത് ഇതാണൈന്നും വിനായകന് പറഞ്ഞു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍