Don't Miss!
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Sports IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഹലോ അനൂപ് മേനോന്, കാണികള്‍ പരീക്ഷണ പന്നികളല്ല
പരീക്ഷണ സിനിമയായിരുന്നു രണ്ടും. വികെ പ്രകാശ് ആയിരുന്നു ആദ്യ ചിത്രത്തിന്റെ സംവിധായകന്. ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും മുടക്കിയപണം തിരികെ കിട്ടിയപ്പോള്‍ മലയാളിയെ ഒന്നുകൂടി പരീക്ഷിക്കാമെന്ന് തിരക്കഥാകൃത്തും സംവിധായകനും തീരുമാനിച്ചു. അങ്ങനെയാണ് ഫഹദ് ഫാസില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച നത്തോലി ഒരുങ്ങുന്നത്. കമാലിനി മുഖര്‍ജിയായിരുന്നു നായിക. ജയസൂര്യ നായകനായിരുന്ന ബ്യൂട്ടിഫുള്‍ നല്ല ചിത്രമായിരുന്നു. അനൂപ് മേനോനായിരുന്നു തിരക്കഥ രചിച്ചിരുന്നത്. എന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് തിയറ്ററില്‍ ഓടിയത് നല്ല ചിത്രമായതുകൊണ്ടായിരുന്നില്ല. കുപ്രസിദ്ധിയിലൂടെയാണ് അതിന് ആളെകിട്ടിയത്. ഇതെല്ലാം സംവിധായകന്റെ പരീക്ഷണമായിരുന്നുപോലും.
ഇക്കുറി ഉറുമി എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ ശങ്കര്‍ രാമകൃഷ്ണനെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. എന്താണ് ചിത്രത്തിലൂടെ ഇവര്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ഇനിയും ആര്‍ക്കും പിടികിട്ടിയില്ല. അതു മനസ്സിലാകാതെ എങ്ങനെ പ്രേക്ഷകര്‍ രണ്ടുമണിക്കൂര്‍ കണ്ടിരിക്കും.
ഇതേ അവസ്ഥ തന്നെയായിരുന്നു ദാവീദിന്. വികെപി ശങ്കര്‍ രാമകൃഷ്ണനെ കൂട്ടുപിടിച്ചപ്പോള്‍ അനൂപ് തിരക്കഥയുമായി ചെന്നത് ഗുരുതുല്യനായ രാജീവ് നാഥിന്റെ അടുത്തേക്കായിരുന്നു. അഹം, ജനനി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് ദാവീദിന് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറഞ്ഞതെന്ന് വിശ്വസിക്കാന്‍ പ്രയാസം. വിദേശ സിനിമകളുടെ ഷോട്ടുകള്‍ അതേപടി കാണാം ഈ ചിത്രത്തിലൂടെ.
തിരക്കഥാ-ഗാനരചയിതാവായ അനൂപ് തന്നെയാണ് ഇരട്ട നായകരില്‍ ഒരാള്‍. മറ്റേ ആള് ജയസൂര്യയും. കോമഡി ചിത്രങ്ങളിലൂടെ അത്യാവശ്യം നന്നായി ജീവിച്ചുപോയിരുന്ന ആളായിരുന്നു ജയസൂര്യ. പുതിയ മാറ്റം ജയസൂര്യയുടെ സ്ഥിരം പ്രേക്ഷകരെ നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം.ഒറ്റയ്ക്കു നായകനായി നിരവധി ചിത്രങ്ങള്‍ ജയിപ്പിച്ചെടുത്ത ആളാണ് ജയസൂര്യ. ഇപ്പോള്‍ ഇരട്ട നായകരില്‍ ഒരാള്‍ മാത്രമേ ആകുന്നുള്ളൂ. ദാവീദില്‍ ജയസൂര്യയുടെ അഭിനയം മോശമായി എന്നല്ല അര്‍ഥമാക്കുന്നത്. ഇത്തരം അര്‍ഥമില്ലാത്ത ചിത്രങ്ങളില്‍ കിടന്ന് കളിച്ച് ജീവിതം നഷ്ടമാക്കേണ്ടതുണ്ടോ എന്നാണ്.
രണ്ടു ചിത്രവും റിലീസ് ചെയ്ത ദിവസം തിരക്കഥാകൃത്തുക്കളുടെ അവകാശവാദം ഗംഭീരമായിരുന്നു. ചാനലായ ചാനലുകളില്‍ നിറഞ്ഞിനിന്നിരുന്ന ഇവരെ ചിത്രം പുറത്തെത്തിയ ശേഷം കണ്ടില്ല എന്നതാണ് സത്യം.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍