Don't Miss!
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു
വി.എം. വിനുവിന് സംവിധായക ജീവിതത്തില്‍ വന്‍ ഹിറ്റ് നല്കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ ബാലേട്ടന്. സുനിത പ്രൊഡക്ഷന്റെ ബാനറില്‍ എം.മണി നിര്‍മിച്ച ബാലേട്ടന് അക്കാലത്ത് ലാലിനും വന്‍ തിരിച്ചുവരവു സമ്മാനിച്ച ചിത്രമായിരുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇന്നലെ എന്റെ നെഞ്ചിലേ എന്നു തുടങ്ങുന്ന യേശുദാസ് ആപലിച്ച ഗാനം ഇപ്പോഴും മലയാളികള്‍ പാടുന്നതാണ്.
വി.എം.വിനുവും ലാലും എം. മണിയും വീണ്ടുമൊരു കുടുംബചിത്രത്തിനായി ഒന്നിക്കുകയാണ്. ദീപു കരുണാകരനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. വിനുവിന് തിരിച്ചുവരവൊരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അടുത്തിടെ വിനു സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും വിജയിച്ചിരുന്നില്ല. മമ്മൂട്ടി നായകനായ ഫേസ് ടു ഫേസ് വന്‍ പരാജയമായിരുന്നു. അതിനു മുന്‍പ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത പെണ്‍പട്ടണവും വന്‍ പരാജമായിരുന്നു. മമ്മൂട്ടിയുടെ വേഷം, ബസ് കണ്ടക്ടര്‍, ശ്രീനിവാസന്റെ യെസ് യുവര്‍ ഓണര്‍ എന്നിവ മാത്രമേ ബാലേട്ടനു ശേഷം വിനുവിന് ആശ്വാസം പകര്‍ന്നിട്ടുള്ളൂ.
ബാലേട്ടന്റെ തിരക്കഥാകൃത്ത് ടിഎ ഷാഹിദ് മാസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. ബാലേട്ടനു ശേഷം സ്വന്തം ചന്ദ്രേട്ടന് എന്നൊരു ചിത്രം ഷാഹിദ് ലാലിനും വി.എം. വിനുവിനും വേണ്ടി എഴുതിയിരുന്നു.എന്നാല്‍ ഇതിന്റെ കഥ ബാലേട്ടനില്‍ നിന്ന് അല്പം മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വി.എം. വിനു പിന്മാറി. തുടര്‍ന്നാണ് മാമ്പഴക്കാലം എന്ന പേരില്‍ ജോഷി ആ ചിത്രം സംവിധാനം ചെയ്തത്. ആവറേജ് ഹിറ്റ് മാത്രമേ മാമ്പഴക്കാലം നേടിയുള്ളൂ. വീണ്ടുമൊരു ഹിറ്റൊരുക്കാനുള്ള വി.എം.വിനുവിന്റെ ശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കാം.
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ