Don't Miss!
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സിനിമയിലെ പുകവലി ഇനി അപൂര്വരംഗമാകും
ഇത് സംബന്ധിച്ചുള്ള പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നിഷാന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ സമന്‍സ് തനിയ്ക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് കോടതിയില്‍ ഹാജരാവാതിരുന്നതെന്നുമാണ് നിഷാന്റെ പ്രതികരണം.
സിനിമയിലെ പുകവലി രംഗങ്ങളില്‍ അഭിനയിച്ചതിന് നടന് ഫഹദ് ഫാസിലിനെതിരെയും കേസുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ രംഗങ്ങളാണ് ഫഹദിനെ കേസില്‍ കുടുക്കിയത്.
സിനിമയിലെ പുകവലി രംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ രണ്ട് മുതല്‍ ഇത് പ്രാബല്യത്തിലാവും. ഇതുപ്രകാരം സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് മുമ്പ് ഫിലിം ബോര്‍ഡിന്റെ സര്ട്ടിഫിക്കേഷന് ലഭിച്ച സിനിമകളെ പഴയ സിനിമകളായും ഇതിന് ശേംഷം സര്ട്ടിഫിക്കേഷന് ലഭിക്കുന്ന എല്ലാ സിനിമകളെയും പുതിയ സിനിമകളായും നിര്‍വചിച്ചാണ് നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.പുതിയ സിനിമകളില്‍ ശക്തമായ ന്യായീകരണം ഉണ്ടെങ്കില്‍ മാത്രമേ പുകവലി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ.
പുകയില ദൃശ്യങ്ങള്‍ കാണിക്കുന്ന പഴയ സിനിമകളില്‍ തുടക്കത്തിലും മധ്യഭാഗത്തും കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ പുകയിലവിരുദ്ധ സന്ദേശം 30 സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കണം. കൂടാതെ പുകയില ദൃശ്യങ്ങള്‍ വരുന്ന സീനുകളില്‍, അടിയില്‍ വ്യക്തമായി കാണത്തക്കവിധം 'പുകവലി കാന്‍സര്‍ ഉണ്ടാക്കും' എന്ന മുന്നറിയിപ്പ് തുടര്‍ച്ചയായി ദൃശ്യം അവസാനിക്കുംവരെ കാണിക്കണം.
സിനിമയില്‍ ദൃശ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 2011 ഒക്ടോബറില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന്, ഉത്തരവിനെതിരെ സിനിമാ രംഗത്തുനിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും ചര്‍ച്ച നടത്തിയാണ് പുതിയ ഉത്തരവ് തയാറാക്കിയത്.
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'