Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!
വീണ്ടുമൊരു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അറുപത്തഞ്ചാമത്തെ പുരസ്കാരത്തില്‍ ആരായിരിക്കും മികച്ച നടിയും നടനുമെന്നും അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ സിനിമാ പ്രേമികള്‍. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നും മികച്ച നടിയായി സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത്തവണയും മലയാള സിനിമ വലിയ പ്രതീക്ഷയോടെയാണ് പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരുന്നത്. ഒടുവില്‍ അക്കാര്യം പുറത്തെത്തിയിരിക്കുകയാണ്.
ഇത്തവണ മികച്ച നടിയായി ശ്രീദേവിയാണ്. മോം എന്ന സിനിമയിലൂടെയാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഇത്തവണത്തെ മികച്ച നടന് ഋതി സെന്നാണ്.
ഓരോ പ്രാദേശിക ഭാഷകളിലുമുള്ള സിനിമകള്‍ക്ക് കിട്ടിയ പുരസ്കാരങ്ങളായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകനായ ശേഖര്‍ കപൂറാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. മലയാളത്തില്‍ നിന്നും ടേക്ക് ഓഫിലൂടെ പ്രത്യേക ജൂറി പരാമര്‍ശം പാര്‍വ്വതി നേടിയിരിക്കുകയാണ്. മികച്ച സഹനടനായി ഫഹദ് ഫാസില്‍ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയായി ശ്രീദേവി
ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയാണ്. അഞ്ച് ദശാബ്ദത്തോളം ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നെങ്കിലും മരണത്തിന് ശേഷമാണ് ശ്രീദേവയിയെ തേടി ദേശീയ പുരസ്കാരം എത്തിയത്. മോം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ശ്രീദേവിയെ തേടി പുരസ്കാരം എത്തിയത്. മരണാന്തരം ദേശീയ പുരസ്കാരം കിട്ടുന്ന ആദ്യ നടി കൂടിയാണ് ശ്രീദേവി. മാത്രമല്ല ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടും ആദ്യമായിട്ടാണ് ശ്രീദേവിയ്ക്കൊരു ദേശീയ പുരസ്കാരം കിട്ടുന്നത്.
മോം
ശ്രീദേവിയെ നായികയാക്കി രവി ഉദ്യാവര്‍ സംവിധാനം ചെയ്ത സിനിമയാണ് മോം. മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെ അന്വേഷിച്ചെത്തി പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷത്തിലായിരുന്നു സിനിമയില്‍ ശ്രീദേവി അഭിനയിച്ചിരുന്നത്. സജല്‍, നവാസുദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാന് താരങ്ങളായ അദ്നാന്, എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മികച്ച പ്രകടനം..
2017 ജൂലൈയിലായിരുന്നു മോം റിലീസിനെത്തിയത്. റിലീസിനെത്തിയപ്പോള്‍ മുതല്‍ സിനിമയിലെ ശ്രീദേവിയുടെ കഥാപാത്രത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മരണത്തിന് ശേഷമാണ് ശ്രീദേവിയെ തേടി പുരസ്കാരം എത്തിയതെങ്കിലും ഇന്ത്യന്‍ സിനിമാ പ്രേമികള്‍ അതില്‍ സന്തുഷ്ടരാണ്. ശ്രീദേവിയുടെ മരണം ഒരു വിങ്ങലായി ഉള്ളിലുണ്ടെങ്കിലും ഇത്തവണ എങ്കിലും അവരെ അംഗീകരിക്കാന്‍ പറ്റിയതിന്റൈ സന്തോഷത്തിലാണ് എല്ലാവരും.
അപ്രത്യക്ഷിത മരണം
ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയെ മരണം പെട്ടെന്നങ്ങോട്ട് തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 24 നായിരുന്നു ദുബായില്‍ നിന്നും ബാത്ത് ടബ്ബില്‍ മുങ്ങി നടി മരണത്തിന് കീഴടങ്ങുന്നത്. ശ്രീദേവിയുടെ മരണം ഇന്ത്യയെ മുഴുവന്‍ ദു:ഖത്തിലാക്കിയിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ
-
മീര ജാസ്മിന്റെ ഉപ്പയാകണം, എന്നെ കളിയാക്കുകയാണോ എന്ന് ചോദ്യം; മാമുക്കോയ സെറ്റില്‍ സീരിയസായി; കമല്‍