Don't Miss!
- Sports IPL 2024: പഞ്ചാബ് എന്തിനത് ചെയ്തു? പാളിയത് ആ തന്ത്രം; കളി തോല്‍പ്പിച്ച കറെന്റെ മണ്ടത്തരം ഇതാ
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പ്രമാണങ്ങളുള്ളവന്‍ പ്രമാണി!
എല്ലാം വെട്ടിപ്പിടിയ്ക്കുന്ന സ്വാര്‍ത്ഥനായ പഞ്ചായത്ത് പ്രസിഡന്റ് അതാണ് വിശ്വനാഥ പണിക്കര്‍. ബിനാമി ഇടപാടുകളിലൂടെയും ചതിയിലൂടെയുമൊക്കെ വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ അയാള്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഒറ്റത്തടിയനായ പണിക്കര്‍ എന്തിനാണ് ഇങ്ങനെ പണം വാരിക്കൂട്ടുന്നതെന്ന് ആര്‍ക്കുമറിയില്ല.
അയാളുടെ തറവാട്ടിലെ അലമാരയ്ക്കുള്ളില്‍ ഒരുപാട് വസ്തുക്കളുടെ പ്രമാണങ്ങളുണ്ട്. പ്രമാണങ്ങളുള്ളവന്‍ പ്രമാണി, അങ്ങനെയൊരു ലേബല്‍ തന്നെ വിശ്വനാഥ പണിക്കര്‍ക്ക് മേല്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി താഴെ കീഴ്പ്പാടം പഞ്ചായത്ത് പ്രസിഡന്റായി വാഴുന്ന പണിക്കര്‍ പഞ്ചായത്തിനെ മുച്ചൂടും മുടിപ്പിച്ച് കഴിഞ്ഞു. രാഷ്ട്രീയഗുരു സഖാവ് വര്‍ക്കിച്ചനാണ് പണിക്കരെ രാഷ്ട്രീയത്തിലെത്തിച്ചത്. കുഴപ്പക്കാരനായി നടന്നിരുന്ന യുവാവിനെ കൈപിടിച്ച് നേരെ നടത്തിയ്ക്കുകയും വികസനപ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്ന പഞ്ചായത്തിലെ മാതൃകാ പ്രസിഡന്റായിരുന്നു വര്ക്കിച്ചന്.
വര്ക്കിച്ചന് ഒഴിഞ്ഞ കസേരയിലേക്കാണ് പണിക്കരെ ജനം അവരോധിച്ചത്. വര്‍ക്കിച്ചന്റെ അഭാവവും പ്രസിഡന്റിന്റെ അധികാരവും ശിഷ്യനെ വഴിതെറ്റിച്ചു. നിയന്ത്രിയ്ക്കാനാളില്ലാതെ വന്നപ്പോള്‍ പണിക്കര്‍ അഴിമതിക്കാരനായി. ഒരു പെണ്ണിനും മനസ്സു കൊടുക്കാതെ നടന്നിരുന്ന ഒറ്റയാനെ എതിരിടാന്‍ പോന്നവരൊന്നും പഞ്ചായത്തില്‍ തലപൊക്കിയതുമില്ല.
അടുത്ത പേജില്‍
പതനം തുടങ്ങുന്നു