Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നായകന്റെ വില്ലനാവുന്നത് തിരക്കഥ
ഇതുമാത്രമല്ല, കഥകളിയിലെ വിവിധ ചടങ്ങുകളെ ഓര്‍മ്മിപ്പിയ്ക്കും വിധം പല ഭാഗങ്ങളായി സിനിമയെ വേര്‍തിരിച്ചിരിയ്ക്കുന്നു. കഥകളിയിലെ നായികാനായകന്മാരുടെ രംഗപ്രവേശമായ പുറപ്പാട്, ആട്ടം തുടങ്ങി എന്നറിയിക്കുന്ന കേളിക്കൈ, തോടയം, കലാശം, എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് സിനിമ അവതരിപ്പിയ്ക്കുന്നത്. അന്യഭാഷ സിനിമകളില്‍ ഈ ശൈലി നേരത്തെ നിലവിലുള്ളതാണെങ്കിലും മലയാളിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുത്തന്‍ ഫോര്‍മാറ്റ് തന്നെയാണ്.
140 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സിനിമയില്‍ സംവിധായകന്റെ മികവ് ഉടനീളം കാണാമെങ്കിലും നല്ലൊരു തിരക്കഥയുടെ അഭാവം മുഴച്ചുനില്ക്കുന്നു. ആര്‍ക്കും പ്രവചിയ്ക്കാവുന്ന കഥാഗതിയും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ചില രംഗങ്ങളും ആണ് പിഎസ് റഫീക്കിന്റെ തിരക്കഥയിലെ പ്രധാന പാളിച്ചകള്‍. ആക്ഷന്‍ മൂവിയ്ക്ക് ആവശ്യമായ ത്രില്ലിങ് സിനിമയുടെ രണ്ടാം പകുതിയില്‍ കൈമോശം വരുന്നതോടെ നായകന് പ്രേക്ഷകരെ പലപ്പോഴും വിരസതയിലേക്ക് തള്ളിവിടുന്നു. കഥയിലും തിരക്കഥയിലും ലേശം ശ്രദ്ധ പുലര്ത്തിയിരിന്നുവെങ്കില് നായകന് ഒരു പുതിയ അനുഭവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ദ്രജിത്തിനെ സംബന്ധിച്ചിടത്തോളം നടന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. കഥാപാത്രമായി മാറാന്‍ ഇന്ദ്രന് കുറച്ചൊന്നുമല്ല തയാറെടുപ്പകള്‍ നടത്തിയതെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാവും. അഭിനയ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റ് സിനിമയെന്ന് പറയാനാവില്ലെങ്കിലും വരദനുണ്ണി ഇന്ദ്രജിത്തിന് കൂടുതല്‍ പുതിയ അവസരങ്ങള്‍ നല്‍കുമെന്ന കാര്യമുറപ്പാണ്. തിലകന് എന്നൊരു നടന് മാറ്റിനിര്‍ത്താനാവില്ല എന്നതിന് തെളിവാണ് നായകനിലെ വിന്‍സെന്റ് കാരണവര്‍ എന്ന കഥാപാത്രം. വില്ലന്‍ വേഷങ്ങളില്‍ ഉജ്ജ്വപ്രകടനം കാഴ്ചവെയ്ക്കാറുള്ള സിദ്ദിഖ് പതിവ് പോലെ തന്റെ റോള്‍ മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ കഥാപാത്രം ദുര്‍ബലമായത് പെര്‍ഫോമന്‍സിനെ ഏറെ ബാധിയ്ക്കുന്നു. മികച്ച വേഷമാണ് ലഭിച്ചെതങ്കിലും ധന്യ മേരി വര്‍ഗ്ഗീസിന് നായകനൊത്ത നായികയാവാന്‍ കഴിഞ്ഞിട്ടില്ല.
മനോജ് പരമഹംസയുടെ ക്യാമറയും പ്രശാന്ത് പിള്ളയുടെ സംഗീതവും നായകന് മുതല്‍ക്കൂട്ടാവുന്നുണ്ട്. പ്രശാന്തിന്റെ പശ്ചാത്തലസംഗീതം ആക്ഷന്‍ മൂവിയുടെ മൂഡിന് ചേര്‍ന്നു പോകുന്നതാണ്.
സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെങ്കിലും തീര്‍ച്ചയായും കണ്ടിരിയ്ക്കേണ്ട സിനിമയെന്ന ഗണത്തില്‍പ്പെടാന്‍ നായകന് കഴിഞ്ഞിട്ടില്ല. അതേ സമയം ഈ സിനിമയ്ക്ക് വേണ്ടിയുള്ള അണിയറപ്രവര്‍ത്തകരുടെ പ്രയത്നം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. സൂപ്പര്‍താരങ്ങളുടെ പ്രഭാവലയത്തില്‍ നിന്നും തെന്നിമാറാന്‍ ശ്രമിയ്ക്കുന്ന മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം പകരാന്‍ ഒരുപക്ഷേ നായകന് സാധിച്ചേക്കും.
മുന്‍ പേജില്‍
നായകന് സംവിധായകന്റെ സിനിമ
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ