Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല
നേരത്തെ പറഞ്ഞതു പോലെ തുടക്കത്തിലേയുള്ള കോമഡികള്‍ക്ക് ശേഷം പ്രേക്ഷകര്‍ മനസ്സറിഞ്ഞ് ചിരിയ്ക്കുന്നത് ഒരുപക്ഷേ സിനിമയ്ക്ക ശേഷം ടൈറ്റിലിനൊപ്പം കാണിയ്ക്കുന്ന ലൊക്കേഷനിലെ അബദ്ധങ്ങളാണെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
കഥയെപ്പറ്റി ആലോചിയ്ക്കാന്‍ പോയാല്‍ മണ്ടനാവുമെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ക്ലൈമാക്സിന്റെ കാര്യത്തില്‍ ലാല്‍ സ്കോര്‍ ചെയ്തിട്ടുണ്ടെന്ന് തന്നെ പറയാം. ആദ്യപകുതിയിലെ പൊട്ടിച്ചിരിയ്ക്കും രണ്ടാം പകുതിയിലെ ചില വിരസതകള്‍ക്കുമൊടുവിലെത്തുന്ന സര്‍പ്രൈസ് ക്ലൈമാക്സ് ആരിലും ഒരു ചലനമുണ്ടാക്കും.
പതിവ് പോലെ വിഡ്ഡിത്തരങ്ങള്‍ക്ക് നങ്കൂരമിടുന്നത് ജഗദീഷ് അവതരിപ്പിയ്ക്കുന്ന അപ്പുക്കുട്ടന് തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുന്തോറും അപ്പുക്കുട്ടന്റെയും കൂട്ടുകാരുടെയും തമാശകളുടെ തിളക്കം കുറയുകയാണ്. ഒരു ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് നാല്‍വര്‍ സംഘത്തിലെ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. മഹാദേവനെ അവതരിപ്പിയ്ക്കുന്ന മുകേഷും ഗോവിന്ദന് കുട്ടിയുടെ സിദ്ദിഖും അശോകന്റെ തോമസുകുട്ടിയും ഒന്നും പ്രേക്ഷകരെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിയ്ക്കുന്നില്ല.
അതേ സമയം സീരിസിലെ പുതിയ കഥാപാത്രങ്ങളായി രംഗത്തെത്തുന്ന നെടുമുടി വേണുവും രാധികയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഹരിശ്രീ അശോകന്, രോഹിണി, ലെന, രാഖി, റീന ബഷീര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. ഒരു ഗാനരംഗത്തിലേക്ക് മാത്രമായെത്തുന്ന ലക്ഷ്മി റായിയുടെ ഗ്ലാമര്‍ ചോര്‍ത്തിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഒരു ഹൊറര്‍ കോമഡിയ്ക്കിണങ്ങുന്ന തരത്തില്‍ ചിത്രത്തിന്റെ സാങ്കേതിക മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭയവും ആകാംക്ഷയും അനുഭവവേദ്യമാക്കുന്ന വേണുവിന്റെ ക്യാമറയും വി സാജന്റെ എഡിറ്റിങും ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
എന്നാല്‍ ഗോസ്റ്റ് ഹൗസിന്റെ സോങ് ഡിപ്പാര്‍ട്ടമെന്റ് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അലക്സ് പോളിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് ചേരും. തീകായും താന്തോന്നിക്കാറ്റെ എന്ന ഗാനത്തിന് പാസ് മാര്‍ക്ക് നല്‍കാമെങ്കിലും ഒലെ ഒലെ എന്ന് തുടങ്ങുന്ന അടിച്ചുപൊളി പാട്ട് അസഹ്യമാണെന്ന് പറയാം.
ഇപ്പോഴും മലയാളി മൂളുന്ന ഏകാന്ത ചന്ദ്രികയും ഉന്നം മറന്ന് തെന്നിപ്പറന്ന ഗാനങ്ങളുമായെത്തിയ ഹരിഹരിഹര്‍നഗര്‍ സീരിസിനാണ് ഈ ദുര്‍വിധിയെന്നോര്‍ക്കണം.
ഒരു ഫെസ്റ്റിവെല്‍ മൂഡ് മൂവി ഒരുക്കാനുള്ള ലാലിന്റെ ശ്രമം ഏറെക്കുറെ ലക്ഷ്യത്തിലെത്തിയെന്ന് വേണമെങ്കില്‍ പറയാം. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നിങ്ങള്‍ക്ക് ഈ ഗോസ്റ്റ് ഹൗസിലേക്ക് കയറാം. തല പുകയ്ക്കാതെ ഭയന്ന് ചിരിയ്ക്കാന്‍ വേണ്ടി മാത്രം, അങ്ങനെയാണെങ്കില്‍ ഗോസ്റ്റ് ഹൗസ് നിങ്ങളെ നിരാശപ്പെടുത്തില്ല. ഇനി ലേശം ചിരി കുറഞ്ഞു പോയെന്ന പരാതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ സിഡി ഒന്നുകൂടി കാണുക. അതിപ്പോഴും നിങ്ങളെ മടുപ്പിയ്ക്കില്ല. ഉറപ്പ്!!
മുന്‍ പേജില്‍
പ്രേത ബംഗ്ലാവിലെ നിഗൂഢത
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം