Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ എത്തിയ ചിത്രമാണോ എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഈ ക്രിസ്തുമസിന് ചിരിയുടെ മാലപടക്കം പൊട്ടിച്ചു ജോണ്‍ വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്ന് നിസംശയം പറയാം. പുതുമുഖ സംവിധായന്റെ യാതൊരു കുറവുകളും ആദ്യ ചിത്രത്തില്‍ തലപൊക്കിയില്ല എന്നതിന് ജോണ്‍ വര്‍ഗീസിന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ചിരിയുടെ രാജാക്കന്മാരായ അജു വര്‍ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസ് എന്നിവര്‍ കൂടി സ്ക്രീനില്‍ എത്തിയപ്പോള്‍ ഒരു യൂത്തന്‍ ചിരിയ്ക്ക് സ്കോപുകള് ഏറെയായി.
ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നമിത പ്രമോദ് ആണ് സിനിമയുടെ ഗതി തിരിച്ചു വിടുന്നത്. ക്യാമ്പസിന്റെ നാഢീവ്യൂഹമായ ഹോസ്റ്റല്‍ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാതലം. മെന്‍സ് ഹോസ്റ്റലില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി, അവളെ ആരും അറിയാതെ പുറത്തു കടത്താന്‍ ശ്രമിക്കുന്ന ചെറുപ്പക്കാര്‍. ഇതൊക്കെയാണ് സിനിമയെ ഒന്നടങ്കം ചിരിയില്‍ ആഴ്ത്തുന്നത്. ഹോസ്റ്റല്‍ പ്രിന്സിപാളിന്റെ വേഷത്തില്‍ എത്തുന്ന മുകേഷ് വേഷം രസകരമായി കൈകാര്യം ചെയ്തു. പ്രായത്തിന്റെ കുറുമ്പും കുസൃതികളും നിറഞ്ഞ കൗമാരത്തെ ചിട്ടയോടെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സിപ്പല്‍ ആണ് മുകേഷ്.
അതു വരെ എല്ലാം സാധാരണ ഗതിയില്‍ പോയ്കൊണ്ടിരുന്ന കഥയ്ക്ക് ട്വിസ്റ്റ് വരുന്നത് നമിതയുടെ രംഗ പ്രവേശനത്തോടെയാണ്. പിന്നീട് എല്ലാം വിപരീത ദിശയില്‍ തിരിയുന്നു. കഥാമൂല്യം കൊണ്ട് നിറഞ്ഞ ചിത്രം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും നല്ലൊരു ക്രിസ്തുമസ് ചിത്രമാണെന്ന് ഉറപ്പിച്ച് പറയാം. ടെന്ഷന്നെല്ലാം മറന്ന് ഒരു ഹോളിഡേ മൂഡില്‍ എത്തിക്കും എന്നതിന് സംശയമില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കൊണ്ടു വരുന്ന തകര്‍പ്പന്‍ ട്വിസ്റ്റുകള്‍ അറിയുന്നതിന് ചിത്രം കാണുക തന്നെ വേണം. ചിത്രത്തിലെ ഗാനങ്ങളും ഛായഗ്രഹണവും പ്രശംസനീയം തന്നെയാണ്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സനിമാ ലോകത്തേക്ക് കടന്നു വരാന്‍ സാധിച്ചത് ജോണ്‍ വര്‍ഗീസിന് ലഭിച്ച ഭാഗ്യം തന്നെയാണ്. ആദ്യ ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന് ആശംസികാം.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
ചിത്രത്തില്‍ കാണികളെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു അജു വര്‍ഗീസിന്റെ. വലിയൊരു പങ്കാണ് ഈ കൂട്ടച്ചിരിയില്‍ അജുവിനുള്ളത്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
അജു വര്‍ഗീസിന്റെയും ധ്യാന്‍ ശ്രീനിവാസിന്റെയും കെമിസ്ട്രി എടുത്തു പറയേണ്ട ഒന്നാണ്. ചിരിയുടെ കെമിസ്ട്രി എന്ന് പറഞ്ഞാല്‍ ഇതാണ്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നമിതയായിരുന്നു.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
ഷാന്‍ റഹാമാന്റെ സംവിധാനത്തിലാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങിയത്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
ആദ്യാമായാണ് മുകേഷ് പള്ളീലച്ചന്റെ വേഷത്തില്‍ എത്തുന്നത്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
അജയ് ഡേവിഡ് കച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി
പക്ക എന്റര്‍ടൈനര്‍ മാത്രമാണ് ചിത്രം. അഞ്ചില്‍ രണ്ടര മാര്‍ക്ക് നല്‍കാം ഇനി ചിരിയ്ക്ക്
ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്