Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നിരൂപണം: മോട്ടിവേഷണൽ ഐറ്റംസ് മൊത്തമായും ചില്ലറയായും... (പകലുകൾ മാത്രം..; രാവുകൾ എന്തരോ എന്തോ)
ഗൗരവമായി സിനിമയെ സമീപിക്കുന്ന ആളെന്ന് തെളിയിക്കാനായിട്ടുണ്ട് സംവിധായകന് എങ്കിലും അടുത്ത പടത്തിലെങ്കിലും മോട്ടിവേഷനെ വിട്ടുപിടിക്കുന്നതാവും അദ്ദേഹത്തിന് നല്ലത്
ശൈലൻ
സീമ ഒരു ഷർട്ട് മാത്രമിട്ട് താഴെ തുടകൾ അനാവൃതമാക്കിയിട്ടുകൊണ്ടുള്ള "അവളുടെ രാവുകളുടെ" ഒരു പോസ്റ്റർ തലമുറകളിൽ നിന്നും തലമുറകളിലേക്ക് മലയാളി സിനിമാസ്നേഹികൾ ജീനുകളിലൂടെ കൈമാറിപ്പോന്നിട്ടുള്ളത് കൊണ്ടാണ് സമാനമായ പേരുള്ള ''അവരുടെ രാവുകൾ" എന്ന പുതിയ സിനിമ ആ പേരിന്റെ ഒറ്റക്കേൾവിയിൽ തന്നെ കൗതുകമുണർത്തുന്നതും മനസിൽ രജിസ്റ്റർ ചെയ്യുന്നതും.. പക്ഷെ ഇത് ഐറ്റം വേറെയാണ്..
പേരിലൂടെ പൊതുവെ ഇക്കിളിപ്രിയരായ മലയാളികളെ ചൂണ്ടയിട്ടുപിടിക്കുക എന്ന ഒറ്റ ലക്ഷ്യമേ പിന്നണിക്കാർക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് സിനിമയ്ക്ക് കേറുന്നവർക്ക് പെട്ടെന്ന് തന്നെ പിടികിട്ടും.. മാർക്കറ്റിംഗും ഒരു കല ആയതുകൊണ്ട് തെറ്റ് പറയാനാവില്ല അങ്ങനെയെങ്കിലും നാലുപേർ സിനിമയ്ക്ക് കേറുന്നെങ്കിൽ അത്രയും നല്ലത്...
നാടകീയതയും 'ഷഷ്പെൻഷും' അൽപ്പം സന്തോഷ് പണ്ഡിറ്റും.. ശൈലന്റെ 'ഒരു സിനിമാക്കാരൻ' സിനിമാ റിവ്യൂ!!!
പ്രമേയം
വിജയ്, സിദ്ധാർത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്കോബോ എന്നൊരു വൃദ്ധൻ നൽകുന്ന ഇൻസ്പിരേഷനിലൂടെ അവരതിനെ മറികടക്കുന്ന് ജീവിതവിജയം നേടുന്നതുമാണ് അവരുടെ രാവുകളുടെ ത്രെഡ്. അസ്സല് ഇൻസ്പിരേഷനൽ മൂവി തന്നെ.. കൂട്ടിന് അല്പം പൗലോ കൊയിലോയുമുണ്ട്.. (സംശയിക്കണ്ട, ആൽക്കെമിസ്റ്റ് തന്നെ)
മൂന്ന് പേരുടെ ജീവിതം
വിനയ് ഫോർട്ട്, ഉണ്ണിമുകുന്ദൻ, ആസിഫ് അലി എന്നിവരാണ് യഥാക്രമം വിജയ്, സിദ്ധാർഥ്, ആഷിക്ക് എന്നീ റോളുകളിൽ വന്നിരിക്കുന്നത്.. മൂന്നുപേരുടെയും ജീവിതത്തിന്റെ പാസ്റ്റും പ്രെസന്റും ഫ്യൂച്ചറും എല്ലാം കൂടി മുന്നോട്ടും പിന്നോട്ടും തലങ്ങനെയും വെലങ്ങനെയും എല്ലാമായി വെട്ടിക്കൂട്ടിയ പുതുമ ആരോപിക്കാവുന്ന ഒരു ആഖ്യാനസമ്പ്രദായമാണ് സിനിമയുടേത്.. പ്രജീഷ് എന്ന ചിത്രസംയോജകന് പിടിപ്പത് പണിയുണ്ട്.. അലസമാനസരായി വാട്ട്സാപ്പും നോക്കി സീറ്റിലിരിക്കുന്നവനും പണിയാണ്..
മേക്കിങിലെ പോരായ്മ
മേക്കിംഗിൽ പുതുമ കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും മൂന്നു നായകന്മാരുടെയും പ്രശ്നങ്ങൾ എന്താണെന്ന് പ്രേക്ഷകർക്കോ ചെറുപ്പക്കാർക്കോ മനസിലാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നതാണ് പടത്തിന്റെ ഒരു പോരായ്മ. മാത്രവുമല്ല, മൂന്നാളുകളുടെയും ജീവിതത്തിന്റെ പരിണാമം എങ്ങനെയൊക്കെയാവുമെന്ന് ഏറെക്കുറെ എല്ലാവർക്കും മുൻപെകൂട്ടി ഊഹിച്ചെടുക്കാവുന്ന വിധത്തിലുമാണ്..
ഇൻസ്പിരേഷണൽ മൂവി
ഫിലിപ്സ് ആന്റ് മങ്കിപ്പെൻ എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച കുട്ടികളുടെ ചിത്രത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ ഷാനിൽ മുഹമ്മദ് ആണ് അവരുടെ രാവുകളുടെ സ്രഷ്ടാവ്. മങ്കിപ്പെൻ മലയാളം കണ്ട എക്കാലത്തെയും മികച്ച ഇൻസ്പിരേഷണൽ മൂവി കൂടി ആയിരുന്നു.. തന്റെ രണ്ടാമത്തെ പടത്തിലും മോട്ടിവേഷന്റെ ഹോൾസെയിൽ ഡീലറായ് ഇറങ്ങി അതിനായി കുട്ടികളെ വിട്ട് യുവാക്കളെയാണ് ഷാനിൽ പിടികൂടിയിരിക്കുന്നത്.. ഗൗരവമായി സിനിമയെ സമീപിക്കുന്ന ആളെന്ന് തെളിയിക്കാനായിട്ടുണ്ട് സംവിധായകന് എങ്കിലും അടുത്ത പടത്തിലെങ്കിലും മോട്ടിവേഷനെ വിട്ടുപിടിക്കുന്നതാവും അദ്ദേഹത്തിന് നല്ലത്
അഭിനയത്തെ കുറിച്ച്
ആസിഫും ഉണ്ണിയും വിനയ് യും കേന്ദ്രകഥാപാത്രങ്ങളായി തിളങ്ങിയിട്ടുണ്ട്.. മൂന്നുപേർക്കും കിട്ടിയ മികച്ച റോളുകൾ എന്നുതന്നെ പറയാം.. എൺപതുകളിലെ മീശയുമായി വരുന്ന ആസിഫിന്റെ ഗെറ്റപ്പും കട്ടത്താടിയും മുടിയും വച്ചുള്ള ഉണ്ണിമുകുന്ദന്റെ മെയ്ക്കോവറും ഒക്കെ പ്വോളിച്ച ഐറ്റങ്ങളാണ്.. വിനയ് ഫോർട്ടിന്റെ ഫസ്റ്റ്പേഴ്സൺ നരേഷനിലൂടെ ആണ് പടം പുരോഗമിയ്ക്കുന്നത്.. നെടുമുടി വേണു ആണ് മങ്കിപ്പെന്നിലെ ഇന്നസെന്റിന് സമാനനായ സ്കോബോ വേഷത്തിൽ.. മുകേഷും അജു വർഗീസിനെയുമൊക്കെ എന്തിനോ വേണ്ടി തിളപ്പിക്കുന്നുണ്ട്..
ഒരു മോശം സിനിമയല്ല
ഷൂട്ടിംഗ് പൂർത്തിയായ ശേഷം നിർമ്മാതാവിന്റെ ആത്മഹത്യ കാരണം വാർത്തകളിൽ ഇടം നേടിയ സിനിമ ആയിരുന്നു അവരുടെ രാവുകൾ.. സിനിമയുടെ വിജയപരാജയങ്ങളെ കുറിച്ചുള്ള കടുത്ത ആകാംക്ഷ കാരണമുള്ള സമ്മർദ്ദത്താലായിരുന്നു അജയ് എന്ന ആ യുവാവിന്റെ ആത്മഹത്യ എന്നും അങ്ങനെയല്ല എന്നും വാർത്ത കണ്ടിരുന്നു.. അജയ്ന്റെ പേരിൽ തന്നെ മാതാപിതാക്കൾ പൂർത്തിയാക്കി തിയേറ്റർ എത്തിച്ചിരിക്കുന്ന അവരുടെ രാവുകൾ ഒരു മോശം ചിത്രമല്ലെന്നതിൽ അവർക്ക് ആശ്വസിക്കാാം.. സിനിമ ഒരു നല്ല വിജയമാകട്ടെ എന്ന് ആശംസിക്കാം..
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?