Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അയാളും ഞാനും തമ്മില്‍ പറയുന്നത്...
ഓരോ മനുഷ്യനും തന്നെ തന്നെ കാണാനും, അറിയാനും, സ്നേഹിയ്ക്കാനും തുടങ്ങുന്നത് പലപ്പോഴും മറ്റൊരാളിലൂടെയാവും.ആ മറ്റൊരാളാണ് അയാള്‍. ആ അയാളും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പമാണ് എന്റെ തുടക്കവും,വളര്‍ച്ചയും നിര്‍ണ്ണയിക്കുന്നത്. ഡോക്ടര്‍ സാമുവലും, ഡോക്ടര്‍ രവി തരകനും, അയാളും ഞാനുമായി, തമ്മില്‍ പങ്കുവയ്ക്കുന്നതും അതേ ബന്ധമാണ്.
ബോബിസഞ്ജയ് തിരക്കഥയിലൂടെ ലാല്‍ ജോസ് അനുഭവമാക്കിയത് അതേ ബന്ധത്തിന്റെ ഊഷ്മളതയാണ്. മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവും അവതരണരീതിയുമാണ് ഈ ചിത്രത്തില്‍ അദ്ദേഹം സ്വീകരിച്ചിരിയ്ക്കുന്നത്. അയാളും ഞാനും തമ്മില്‍, ഒരു പ്രണയകഥയല്ല. പ്രണയസാക്ഷാത്ക്കാരത്തിനുള്ള പടയോട്ടവും, സിനിമാറ്റിക് ട്വിസ്റ്റുകളുമൊന്നും ഈ ചിത്രത്തെ സ്പര്‍ശിക്കുന്നേയില്ല.
ജീവിതവട്ടത്തിലെ സുപ്രധാനമായ കണ്ണിയായി പ്രണയം ഇതിലും വരുന്നുണ്ട്. പക്ഷെ അനിവാര്യമായ നിസ്സഹായതയായാണ് പ്രണയം രവി തരകനെന്ന മുഖ്യ കഥാപാത്രത്തെ സ്പര്‍ശിയ്ക്കുന്നത്. ആ നിസ്സഹായതയുടെ മുറിവേല്പ്പിയ്ക്കല് തീവ്രമായ് തന്നെ അനുഭവിപ്പിയ്ക്കാന്‍ ചിത്രത്തിന് സാധിയ്ക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ മുഖ്യധാരാ സിനിമയ്ക്ക് പൊതുവേ വഴങ്ങാത്ത ഒരു നിര്‍വചനമാണ്.
നായകനും നായികയും, രാജും സോണിയയുമായി ഒന്നാകാന്‍ വേണ്ടി വെപ്രാളപ്പെടുന്ന കഥാത്രികോണങ്ങളില് പ്രണയം പരമോന്നതമായ സാധ്യതയും, സ്പഷ്ടമായ അതിരുകളുടെ ബോധപൂര്‍വമായ മറവിയുമാണ്. എന്നാല്‍ ഈ ചിത്രം യാഥാര്‍ത്ഥ്യത്തെ അവഗണിയ്ക്കാതെ, നിസ്സഹായതയെ അങ്ങനെ തന്നെ കാട്ടിത്തരാന്‍ മടിയ്ക്കാത്ത ഒരുപിടി നല്ല സൃഷ്ടികള്‍ക്കൊപ്പം ഓര്‍മ്മിയ്ക്കപ്പെടും.
പ്രതാപ് പോത്തന് എന്ന നടന് അസാധ്യമാക്കിക്കളഞ്ഞ കഥാപാത്രമാണ് ഡോക്ടര്‍ സാമുവലെന്ന അയാള്‍. സര്‍ട്ടിഫിക്കറ്റില്‍ മാത്രം എംബിബിഎസ് സ്വന്തമായ രവി തരകനെ ഒരു ഡോക്ടറാക്കി, ജീവിതത്തോടടുപ്പിയ്ക്കുന്നതും അത്ഭുതപ്പെടുത്തി സ്വാധീനിയ്ക്കുന്നതും ഇതിലും മനോഹരമായി പറയാന്‍ കഴിയുമെന്ന് തോന്നിയ്ക്കില്ല ചിത്രത്തിന്റെ ആഖ്യാന ശൈലി. ദൈവസങ്കല്പത്തിലേയ്ക്ക് വിശ്വാസച്ചരടെറിഞ്ഞ് അനുഗ്രഹം ഇറങ്ങി വരുന്നതും കാത്ത് ചികിത്സയെ രണ്ടാംകിടയാക്കുന്ന അതിവിശ്വാസികള്ക്കിടയില്, ദൈവം ആഗ്രഹിയ്ക്കുന്ന സഹായമാകുകയാണ് ഡോക്ടര്‍ സാമുവലിന്റെ രീതി. ആതുരസേവനരംഗത്തെ അഴിമതിയുടെ മേല്ക്കും നന്നായി ഞോണ്ടുന്നുണ്ട് തിരക്കഥ.
അടുത്ത പേജില്‍ രവി തരകന് പൃഥ്വിയുടെ തിരിച്ചുവരവ്
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ