Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
നിരൂപണം: മര്യാദരാമന്, ഒട്ടും മര്യാദ ഇല്ലാത്ത രാമന്!
ഉത്സവ ചിത്രങ്ങള്‍ എന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റുമെന്ന സൂചനയാണ് ആദ്യ ഷോ കഴിയുമ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് സമാനം എന്ന പ്രതീക്ഷയോടെ പോയിരുന്നാല്‍ മര്യാദ രാമന് അത്ര വെറുപ്പിക്കില്ല. അല്ലാതെ സിനിമ ഇറങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞ ദിലീപിന്റെ ഫുള്‍ കോമഡി ചിത്രം, തെലുങ്കിന്റെ റീമേക്ക് സൂപ്പര്‍ ഹിറ്റ്, ഉദയ് കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് ഒടുവിലൊന്നിച്ചെഴുതിയ തിരക്കഥ, ഒരു കോടിയുടെ സെറ്റ് അങ്ങനെ കുറേ ധാരണകള്‍ മനസ്സിലുണ്ടെങ്കില്‍ മാറ്റിവച്ചേക്കൂ.
പൂനയില്‍ അരിമില്‍ തൊഴിലാളിയാണ് രാമു. ഒരു സൈക്കിളിലാണ് ഇയാള്‍ തന്റെ വ്യാപാരം നടത്തുന്നത്. ഈ സംസാരിയ്ക്കുന്ന സൈക്കിളാണ് രാമുന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും (?). കച്ചവടത്തിന് സൈക്കിള്‍ മാറ്റി ഒരു ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമു അതിനുള്ള കാശുണ്ടാക്കാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തീവണ്ടി കയറുന്നത്. ട്രെയിനില്‍ വച്ച് കൃഷ്ണേന്ദുവിനെ പരിചയപ്പെടുന്നു.
അവള്‍ക്കൊപ്പം അവളുടെ തറവാട്ടിലെത്തുന്ന രാമു ഞെട്ടുന്നു. അവിടെ അയാളെ കൊല്ലാന്‍ ചിലര്‍ കാത്തിരിയ്ക്കുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം. രാമുവായി ദിലീപും കൃഷ്ണേന്ദുവായി നിക്കി ഗല്‍റാനിയും എത്തുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, കൈലാഷ്, ഷാജു നവോദയ, അബു സലീം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ദിലീപ് സ്ഥിരം സ്റ്റൈലികള് അല്പം കൂടെ കോമാളിത്തരം കാണിച്ചു ചെയ്തു. ഭാഗ്യനായികയായ നിക്കി മുഴുനീളം സിനിമയിലുണ്ടെങ്കിലും കാര്യമായതൊന്നും ചെയ്യാന്‍ നടിയ്ക്കില്ല. പൂര്‍ണ ഹാസ്യ ചിത്രം എന്നവകാശപ്പെടുമ്പോഴും പുതുമ അവകാശപ്പെടാന്‍ തക്കതായ ഒന്നും അതിലുമില്ല. കുറേ കോമാളിത്തരങ്ങള്‍. കുട്ടികളെ മാത്രം ഉദ്ദേശിച്ചൊരുങ്ങിയ ചിത്രമാണോ എന്ന ഫീല്‍ തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് പല രംഗങ്ങളും.
ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ ആവര്ത്തിപ്പിയ്ക്കുക മാത്രമാണ് നവാഗത സംവിധായകനായ സുരേഷ് ദിവാകര്‍ ചെയ്തത്. തെലുങ്കില്‍ ഫലിയ്ക്കുന്ന പലതും മലയാളികള്‍ക്ക് ദഹിയ്ക്കുന്നതല്ലെന്ന സത്യം മനസ്സിലാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ഉദയ്കൃഷ്ണയും സിബി കെ തോമസും ദിലീപിന് വേണ്ടി തിരക്കഥയെഴുതി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലെ പ്ലസ് എന്നവകാശപ്പെടാന്‍ കഴിയുന്ന ഒരു സംഗതി. വിജയ് ഉലഗാനന്ദന്റെ ഛായാഗ്രഹണവും മികച്ചു നില്ക്കുന്നു. ട്രെയിന്‍ രംഗങ്ങള്‍ നന്നായി ചിത്രീകരിയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വെറുതെ ലോജിക്കില്ലാതെ ചിരിക്കുക മാത്രമാണ് എന്റര്‍ടൈന്‍മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നുവെങ്കില്‍ മര്യാദരാമന് കാണാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം.
ചുരുക്കം:ലോജിക് ഒരല്‍പ്പം പോലും ഇല്ലാത്ത ഒരു ചിത്രമാണ് ഇവന് മര്യാദരാമന്. അതേ സമയം, ഈ ചിത്രം കുറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍