Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
അത്ര ത്രില്ലിംഗ് അല്ലാതെ വലിഞ്ഞ് പോകുന്ന ആക്ഷന്‍ ഡ്രാമ, ജരുഗണ്ടി റിവ്യു
ജിന്‍സ് കെ ബെന്നി
മികവുറ്റ ഒരുപിടി സിനിമകളാണ് അടുത്തകാലത്തായി തമിഴില്‍ നിന്നും കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്നത്. സമീപകാലത്തെ ഏറ്റവും അധികം റിലീസുകള്‍ക്ക് മലയാളക്കര സാക്ഷ്യം വഹിച്ച വാരമായിരുന്നു ഇത്. എട്ടോളം ചിത്രങ്ങള്‍ റിലീസിനെത്തിയ കൂട്ടത്തില്‍ തമിഴ് ചിത്രം ജരുഗണ്ടിയുമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം അതിര്‍ത്തി കടന്നെത്തിയത്. സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയനായ ജയ് കേരളത്തിലും ആരാധകരുള്ള താരമാണ്, എന്നിരിക്കിലും മലയാളി നായിക റെബ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന നിലയിലായിരുന്നു ചിത്രം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്.
മമ്മൂട്ടിയും മോഹന്‍ലാലും ജയറാമിനെ ആശീര്‍വദിക്കാനെത്തുന്നു! സന്തോഷം പങ്കുവെച്ച് താരം! കുറിപ്പ് വൈറല്‍
ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംസാരിക്കുന്ന മിഡില്‍ ക്ലാസ് കുടുംബത്തിലെ യുവാവിന്റെ കഥയാണ്. അമ്മയും അനുജത്തിയും മാത്രമുള്ള സത്യ എന്ന യുവാവായിട്ടാണ് ജയ് വേഷമിടുന്നത്. സാമ്പത്തീകമായി ഉയര്‍ന്ന നിലയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന സത്യ ഒരു കാള്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ബാങ്കില്‍ നിന്നും അതിനുള്ള ലോണ്‍ ലഭിക്കുന്നില്ല. കൃത്യമായ എല്ലാ പേപ്പറുകളും നല്‍കിയെങ്കിലും ബാങ്ക് ഇവരില്‍ കനിയുന്നില്ല. ആ സാഹചര്യത്തിലാണ് സത്യയും സുഹൃത്ത് പ്യാരിയും (ഡാനിയേല്‍ ആനീ പോപ്) സാമുവസല് (ഇളവരശ്) സാമുവല്‍ എന്ന ഇടനിലക്കാരനെ പരിചയപ്പെടുന്നത്.
നഗരത്തിലെ ഉടമസ്ഥരില്ലാത്ത ഭൂമിക്ക് ഇവരെ ഉടമകളാക്കി വ്യാജ രേഖകള്‍ സൃഷ്ടിച്ച് ഇരുവര്‍ക്കും സാമുവല്‍ ലോണ്‍ സംഘടിപ്പിക്കുന്നു. കാര്യങ്ങള്‍ എല്ലാം ശരിയായി എന്ന് കരുതിയ ആ നിമിഷം മുതല്‍ സത്യയുടേയും പ്യാരിയുടേയും ജീവിതം മാറുകയായിരുന്നു. ഇവരുടെ നിയമ വിരുദ്ധ ഇടപാടുകള്‍ കണ്ടെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന് (ബോസ് വെങ്കിട്) ഇവരോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നു. ഈ പണം സംഘടിപ്പിക്കുന്നതിനായി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവന്ന് ചെന്ന് എത്തിക്കുകയാണ്. ഇതിനൊപ്പം മാഫിയയുടെ കൈയില്‍പ്പെട്ട കീര്‍ത്തിയെ (റെബ മോണിക്ക ജോണ്‍) സംരക്ഷിക്കേണ്ടതായും വരുന്നു.
വിഷയ സ്വീകാര്യതയില്‍ വിശാല്‍ ചിത്രം ഇരുമ്പ് തിരൈയേയും ട്രീറ്റ്മെന്റില്‍ ഗില്ലിയേയും ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തിന് നിര്‍ഭാഗ്യവശാല്‍ ഇരുചിത്രങ്ങളുടേയും കൈയൊതുക്കം അവകാശപ്പെടാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ചിത്രം ശരാശരിയില്‍ ഒതുങ്ങിപ്പോകുന്നു. എഎന്‍ പിച്ചുമണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അമിത് തിവാരിയാണ് പ്രധാന വില്ലനായി എത്തുന്നത്. ആക്ഷന്‍ ഡ്രാമയാണ് ചിത്രമെങ്കിലും കോമഡിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
ആര്‍ഡി രാജശേഖറിന്റെ ഛായാഗ്രഹണവും കെഎല്‍ പ്രവീണിന്റെ എഡിറ്റിംഗും ചിത്രത്തിന് മിഴിവേകുന്നു. ബോബോ ശശിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചില മികച്ച രംഗങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമെങ്കിലും ഒരു മുഴുസിനിമയായി പരിഗണിക്കുമ്പോള്‍ ആസ്വാദനത്തിന്റെ ഒഴുക്ക് മുറിഞ്ഞുപോകുന്നുണ്ട്.
ചുരുക്കം: സമകാലിക വിഷയത്തിലൂടെ ഇടത്തരക്കാരന്റെ ജീവിതം പറയുന്ന ഒരു കോമഡി ആക്ഷന്‍ ഡ്രാമയാണ് ജരുഗണ്ടി.
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്