Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
നിരൂപണം: നഗരവാരിധി നടുവില്‍ ഞാന്‍ ഒരു നിരാശ
ഗള്‍ഫിലെ ജോലി മതിയാക്കി 25 വര്‍ഷങ്ങള്‍ക്ക് ശേഷം വേണു ഗോപാല്‍ എന്ന വേണു (ശ്രീനിവാസന്) നാട്ടില്‍ തിരിച്ചെത്തി. ഒരു അപ്പാര്‍ട്ട്മെന്റില്‍ സെക്യൂരിറ്റി ജോലി നോക്കുന്ന വേണുവിന്റെ കുടുംബം ഭാര്യയും (സംഗീത) മകളുമടങ്ങുന്നതാണ്. നന്നായി പഠിക്കുന്ന മകള്‍ക്ക് ഡോക്ടര്‍ ആകാനാണ് അഗ്രഹം. മകളുടെ എം ബി ബി എസ് പഠനത്തിനായി കാശൊപ്പിക്കാന്‍ വേണു നെട്ടോട്ടമോടുന്നു. ഒരു വഴിയും ശരിയാകുന്നില്ല.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അപ്പോഴാണ് ഭാര്യ അത് ഓര്‍ത്തത്. പതിനെട്ട് വര്‍ഷം മുമ്പ് നഗരത്തില്‍ ഒരു അഞ്ച് സെന്റസ് സ്ഥലം വാങ്ങിയിരുന്നു. ഗള്‍ഫിലെ ജോലിത്തിരക്കൊക്കെ ആയപ്പോള്‍ ആ സ്ഥലം ശ്രദ്ധിക്കാനെ കഴിഞ്ഞില്ല. പക്ഷെ ഇപ്പോള്‍ നാടും നഗരവും മാറിയതോടെ സ്ഥലം എവിടെയാണെന്നും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ വില്ലേജ് ഓഫീസറുടെ സഹായത്തോടെ സ്ഥലം കണ്ടു പിടിച്ചു. എന്നാല്‍ ആ സ്ഥലം കണ്ടതും വേണു ഞെട്ടി. അടുത്തുള്ള കോളനിവാസികളുടെ മുഴുവന്‍ മാലിന്യവും ഇപ്പോള്‍ വേണുവിന്റെ അഞ്ച് സെന്റ് സ്ഥലത്തിലാണ്.
ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സ്ക്രിപ്റ്റിന് വേണ്ടി ശ്രീനിവാസന് പേന എടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രീനിവാസന് കഴിഞ്ഞില്ല. കേരളം നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നായ മാലിന്യം തന്നെയാണ് കഥാതന്തു. പതിവ് ശ്രീനിവാസന് ചേരുവകളോടെ അത് പറയാന്‍ ശ്രമിച്ചെങ്കിലും വല്ലാത്തൊരു അലസത, നിരാശ. അവസാനം വളരെ നാടകാത്മകമായിപ്പോയി.
ശ്രീനിയുടെ സ്ക്രിപ്റ്റ് സംവിധായകന് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയതാണോ പരാജയം?? നവാഗതനായ സംവിധായകന് ഷിബു ബാലന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ശ്രീനിവാസനും സംഗീതയും ഉള്‍പ്പടെ, ഇന്നസെന്റ്, വിജയരാഘവന്, മനോജ് കെ ജയന്, ജോയി മാത്യു തുടങ്ങയവരൊക്കെ തങ്ങളുടെ പതിവ് സ്റ്റൈല്‍ പിന്തുടര്ന്നു. ശ്രീനിയുടെ മകളുടെ വേഷത്തിലെത്തിയ പെണ്‍കുട്ടിയുടെ അഭിനയം മികച്ചു നില്ക്കുന്നു.
'ചിന്താവിഷ്ടയായ ശ്യാമള'യിലേതു പോലെ സംഗീത- ശ്രീനിവാസന് കോമ്പിനേഷന്‍ ഒരു കുടുംബചിത്രത്തിന്റെ എല്ലാ മേന്മകളും നിലനിര്‍ത്തുന്നുണ്ട്. ഉരുളയ്ക്കുപ്പേരി മറുപടി ഡയലോഗുകളും, അച്ഛന്- മകള്‍ കൗണ്ടര്‍ ഡയലോഗുകളും രസകരമായിരുന്നു. സാധാരണ ഒരു ശ്രീനിവാസന് ചിത്രമെന്ന നിലയില്‍ കണ്ടിരിക്കാം എന്നല്ലാതെ പുതുമയുള്ളതൊന്നും സിനിമയ്ക്ക് അവകാശപ്പെടാനില്ല.
പപ്പുവിന്റെയും സമീര്‍ ഹക്കിന്റെയും ഛായാഗ്രഹകണം ശരാശരിയില്‍ ഒതുങ്ങുന്നു. രാജന് എബ്രഹാമിന്റെ എഡിറ്റിങ് കുഴപ്പമില്ല. ഗോവിന്ദ് മേനോന്റെ സംഗീത സംവിധാനം പ്രതീക്ഷച്ചിടത്തോളം എത്തിയില്ല. ഔസേപ്പച്ചന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പരാജയം. ഒരു സാമൂഹ്യ സന്ദേശം സിനിമ നല്കാന് ശ്രമിക്കുന്നുണ്ടെങ്കിലും അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അഞ്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ